KeralaLatest NewsNews

തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്: 27കാരി മരിച്ചു

കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചത് വലിയ വിവാദമായി മാറിയിരുന്നു.

പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട്ട് തങ്കം ആശുപത്രിയിൽ നവജാത ശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവത്തിന് പിന്നാലെ, വീണ്ടും മരണം. കോങ്ങാട് ചെറപ്പറ്റ സ്വദേശിനി കാര്‍ത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവതിയുടെ മരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭിന്നശേഷിക്കാരിയായ യുവതിയാണ് കാർത്തിക.

എന്നാൽ,ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ മരണം നടന്നതായാണ് ലഭിക്കുന്ന വിവരം. മരണം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്നും വളരെ വൈകിയാണ് അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. കാര്‍ത്തികയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also: ചാഞ്ചാട്ടത്തിനൊടുവിൽ ഇടിവ്, രണ്ടാം ദിനം വിപണി നഷ്ടത്തിൽ അവസാനിച്ചു

കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചത് വലിയ വിവാദമായി മാറിയിരുന്നു. അതിനിടെയാണ് തൊട്ടടുത്ത ദിവസം ഇവിടെ വീണ്ടും ചികിത്സയ്ക്കിടെ മരണം റിപ്പോർട്ട് ചെയ്തത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്നു ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button