പാലക്കാട്: തങ്കം ആശുപത്രിയിലുണ്ടായ അമ്മയുടെയും കുഞ്ഞിന്റെയും യുവതിയുടെയും മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധന ഫലവും ലഭിക്കുന്നതോടെ കൂടുതൽ നടപടികളുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. ചികിത്സപ്പിഴവുണ്ടോ എന്ന് പരിശോധിക്കാൻ രൂപീകരിക്കുന്ന മെഡിക്കൽ വിദഗ്ധരും ഗവണ്‍മെന്റ് പ്ലീഡറും ഉൾപ്പെടുന്ന സമിതിയുടെ റിപ്പോർട്ടും നിർണായകമാകും.
ചിറ്റൂർ തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞും പ്രസവ ചികിത്സക്കിടെ മരിച്ച സംഭവത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ട് ഡോക്ടർമാരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സംഭവത്തിൽ മൊഴിയെടുപ്പും രേഖകളുടെ പരിശോധനയും തുടരുകയാണ്.
രണ്ട് സംഭവങ്ങളിലായുണ്ടായ മൂന്ന് മരണത്തിലും വിശദ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ അന്വേഷണ സംഘത്തിനു ലഭിക്കും. കഴിഞ്ഞ ദിവസം മരിച്ച കോങ്ങാട് സ്വദേശിനി കാർത്തികയുടെ മരണത്തിലും ബന്ധുക്കൾ ചികില്‍സാപ്പിഴവ് ആരോപിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചായിരിക്കും കേസിലെ തുടർ നടപടികൾ.
Post Your Comments