CricketLatest NewsNewsSports

സതാംപ്ടണിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്: ഇന്ത്യയ്ക്ക് തകർപ്പൻ ജയം

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 50 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹർദ്ദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഇന്ത്യ ഉയർത്തിയ 199 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് 19.3 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തിൽ ആക്രമിച്ചു കളിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഹർദ്ദിക് പാണ്ഡ്യ (33 പന്തിൽ 51) അർധ സെഞ്ചുറി നേടി. ദീപക് ഹൂഡയും (33) സൂര്യകുമാർ യാദവും (39) നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളും ഇന്ത്യൻ ഇന്നിംഗ്സിന് നിർണായകമായി. ഇംഗ്ലണ്ടിനായി മോയിൻ അലിയും ക്രിസ് ജോർദാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഹാരി ബ്രോക്കിനും (28) മോയിൻ അലിക്കും (36) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്.

Read Also:- വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ!

33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹർദ്ദിക് തന്നെയാണ് ബൗളിംഗിലും ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്. നാല് ഓവറിൽ 33 റൺസ് വഴങ്ങി നാല് മുൻനിര വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഭുവനേശ്വർ കുമാറിന്റെയും അർഷദീപ് സിംഗിന്റെ സ്വിംഗിൽ തുടക്കത്തിലെ പകച്ചുപോയ ഇംഗ്ലീഷ് നിരയെ പൊരുതാനുള്ള അവസരം പോലും ഇന്ത്യൻ ബൗളിംഗ് നിര അനുവദിച്ചില്ല. ഇന്ത്യക്ക് വേണ്ടി ചഹാലും അർഷദീപും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. സ്കോർ: ഇന്ത്യ- 8/198, ഇംഗ്ലണ്ട്- 148/10.

shortlink

Related Articles

Post Your Comments

Related Articles


Back to top button