Latest NewsNewsIndia

ഓൺലൈൻ റമ്മിയ്ക്ക് അടിമ: 20 ലക്ഷത്തോളം രൂപയുടെ ബാധ്യത, പൊലീസുകാരൻ സ്വയം വെടിവെച്ച് മരിച്ചു

കോയമ്പത്തൂർ: ഓൺലൈൻ റമ്മിയ്ക്ക് അടിമയായ പൊലീസുകാരൻ സ്വയം വെടിവെച്ച് മരിച്ചു. വിരുതുനഗർ സ്വദേശി കാളിമുത്തുവാണ് ( 29 ) ഡ്യൂട്ടിക്കിടെ ആത്മഹത്യ ചെയ്തത്. വെടിയൊച്ചകേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂർ ഗാന്ധിപുരം ജയിൽ മൈതാനത്ത് സർക്കാർ പ്രദർശനമേളയിൽ തമിഴ്നാട് പൊലീസ് പവലിയനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെയാണ് സംഭവം നടന്നത്.

മാസങ്ങളായി ഓൺലൈൻ റമ്മിയ്ക്ക് അടിമയായിരുന്നു ഇയാൾ. ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങളാണ് ഇയാൾ നഷ്ടപ്പെടുത്തിയത്. തുടർന്ന്, നിരവധി പേരിൽ നിന്ന് കടം വാങ്ങിയിരുന്നു. മൊത്തം 20 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം ബാധിച്ച നിലയിലായിരുന്നു ഇയാളെന്ന്, വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button