Latest NewsNewsIndia

നൂപുർ ശർമയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു

പട്ന: വിവാദ പരാമർശം നടത്തിയതിനെത്തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയ മുൻ വക്താവ്, നൂപുർ ശർമയെ പിന്തുണച്ച യുവാവിന് നേരെ കൊലപാതക ശ്രമം. നൂപുർ ശർമയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവിനെ, മൂന്നംഗ സംഘം കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു.

ബിഹാറിലെ സീതാമഡി ജാഹിദ്പുരിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ പരുക്കേറ്റ അങ്കിത് ഝാ എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു കുത്തുകളേറ്റ് ഗുരുതരമായി പരുക്കേറ്റ അങ്കിത്, തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

ഇന്ത്യയുടെ ബ്രഹ്‌മോസില്‍ ലോക രാഷ്ട്രങ്ങള്‍ക്ക് അതിയായ വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഹമ്മദ് ബിലാൽ എന്നയാളും രണ്ടു കൂട്ടാളികളും ചേർന്നാണ് അങ്കിതിനെ ആക്രമിച്ചതെന്ന് പിതാവ് മനോജ് ഝാ വ്യക്തമാക്കി. പാൻ കടയ്ക്കു സമീപം നിൽക്കുകയായിരുന്ന അങ്കിതിനെ വളഞ്ഞ മൂന്നംഗ സംഘം, നൂപുർ ശർമയുടെ അനുയായിയാണോ എന്നു ചോദിച്ച ശേഷമായിരുന്നു ആക്രമണം നടത്തിയത്. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച അങ്കിതിനെ, രണ്ടു പേർ ചേർന്ന് പിടിച്ചുവയ്ക്കുകയും തുടർന്ന്, മുഹമ്മദ് ബിലാൽ കത്തിയെടുത്തു കുത്തുകയുമായിരുന്നു.

ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് അങ്കിതിനെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പരാതി നൽകാനെത്തിയ അങ്കിതിന്റെ ബന്ധുക്കളോട്, നൂപുർ ശർമയുടെ പേര് ഒഴിവാക്കിയാലേ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുകയുള്ളൂ എന്ന് പൊലീസ് നിർബന്ധം പിടിച്ചതായും ആക്ഷേപമുണ്ട്. അതേസമയം, കൊലപാതക ശ്രമത്തിൽ ഉൾപ്പെട്ട രണ്ടു പ്രതികളെ പിടികൂടിയതായി പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button