Latest NewsNewsIndia

ഇന്ത്യ-ചൈന അതിർത്തിയ്ക്കു സമീപം തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി: 18 പേരെ കാണാനില്ല

ഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയ്ക്കു സമീപത്തായി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന 18 പേരെ കാണാതായിട്ടുമുണ്ട്. കാണാതായവരെ അന്വേഷിച്ച് രക്ഷാപ്രവർത്തകർ അന്വേഷണം നടത്തുന്നുണ്ട്.

കുറുങ്ങ് കുമി ജില്ലയിലെ അതിർത്തി ഗ്രാമമായ ഡാമിന് സമീപം നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. പുതിയ പ്രോജക്ട് നടന്നു കൊണ്ടിരുന്ന ഡാമിൻ സർക്കിളിലെ കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നും ഒരാഴ്ച മുമ്പാണ് 19 പേരെ കാണാതായതെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

ഇവരിൽ ഒരാളുടെ മൃതദേഹം പിന്നീട് പുഴയുടെ കരയ്ക്കു സമീപത്ത് കാണപ്പെടുകയായിരുന്നു. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾ ഒരേസമയം നടത്തുന്നുണ്ട്. ഇവയ്ക്കായി കൊണ്ടുവന്ന തൊഴിലാളികളെയാണ് കാണാതായത്. അതേസമയം, കാണാതായവരെല്ലാം പുഴയിൽ മുങ്ങി മരിച്ചതാണെന്നാണ് ജനസംസാരം എന്ന് ഡെപ്യൂട്ടി കമ്മീഷണർ ബെഞ്ചിയ നിഗി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button