Latest NewsNewsTechnology

കുതിച്ചുയർന്ന് ഐടി മേഖല, വരുമാനത്തിന്റെ 62 ശതമാനവും ചിലവഴിക്കുന്നത് ശമ്പളം നൽകാൻ

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ വൻകിട ഐടി കമ്പനികൾ വരുമാനത്തിന്റെ 53 ശതമാനം മുതൽ 55 ശതമാനം മാത്രമാണ് ശമ്പളമായി നൽകുന്നത്

രാജ്യത്ത് അനുദിനം വളർച്ച കൈവരിക്കുന്ന മേഖലകളിൽ ഒന്നാണ് ഐടി. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ഐടി മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ബിസിനസ് ഇൻസൈഡർ ഇന്ത്യ റിസർച്ച് റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ഭൂരിഭാഗം ഐടി കമ്പനികളും വരുമാനത്തിന്റെ 62 ശതമാനവും ജീവനക്കാർക്ക് ശമ്പളം നൽകാനാണ് വിനിയോഗിക്കുന്നത്. എൽ ആന്റ് ടി, ഇൻഫോടെക് തുടങ്ങിയ കമ്പനികളാണ് വരുമാനത്തിന്റെ 60 ശതമാനം മുതൽ 63 ശതമാനം വരെ വരുമാനത്തിനായി ചിലവഴിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 5.5 ലക്ഷം കോടി രൂപയാണ് 7 ഐടി കമ്പനികളുടെ വരുമാനം. ഇതിൽ ശമ്പളം നൽകാൻ 3 ലക്ഷം കോടി രൂപയാണ് ഉപയോഗിച്ചിട്ടുള്ളത്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ വൻകിട ഐടി കമ്പനികൾ വരുമാനത്തിന്റെ 53 ശതമാനം മുതൽ 55 ശതമാനം മാത്രമാണ് ശമ്പളമായി നൽകുന്നത്. എച്ച്സിഎൽ ടെക്നോളജി, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ വരുമാനത്തിന്റെ 51 ശതമാനമാണ് ശമ്പളം നൽകാനായി ഉപയോഗിക്കുന്നത്.

Also Read: ലുലു മാളിനെ വിവാദ കേന്ദ്രമാക്കാൻ നീക്കം: കുറ്റക്കാർക്കെതിരെ കർശന നിലപാടുമായി യോഗി ആദിത്യനാഥ്

റിപ്പോർട്ടുകൾ പ്രകാരം, എൽ ആന്റ് ടി, മൈൻഡ്ട്രീ തുടങ്ങിയ കമ്പനികൾ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ മുന്നിലാണ്. അതേസമയം, ശമ്പളത്തിന്റെ കാര്യത്തിൽ ടെക് മഹീന്ദ്ര പിറകിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button