KeralaLatest News

കോടതിയിലിരുന്ന തൊണ്ടിമുതലായ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച സംഭവത്തിൽ മന്ത്രി ആന്റണി രാജുവിന് കൂടുതൽ കുരുക്ക്

തിരുവനന്തപുരം: കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച സംഭവത്തിൽ മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ലഹരിക്കേസിൽ കുടുങ്ങിയ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിവസ്തുവിൽ കൃത്രിമം നടത്തിയ ആൻ്റണി രാജുവിന് കുരുക്കായത് കയ്യക്ഷരത്തിൻ്റെ ഫൊറൻസിക് പരിശോധനയാണ്.

ഈ സംഭവത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെളിവുകൾ പുറത്തുവിടുന്ന മാധ്യമ പ്രവർത്തകൻ അനിൽ ഇമ്മാനുവലാണ് പുതിയ തെളിവുകളും പുറത്തുവിട്ടത്. ആൻ്റണി രാജു തൊണ്ടിമുതൽ വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന് സ്ഥിരീകരിച്ച അടിവസ്ത്രത്തിൻ്റെ ഫൊറൻസിക് പരിശോധനയുടെ ഫലങ്ങൾ അനിൽ ഇമ്മാനുവൽ ഇന്നലെ പുറത്ത് വിട്ടിരുന്നു.

ഇതിനു പിന്നാലെയാണ് കയ്യക്ഷരത്തിൻ്റെ ഫൊറൻസിക് പരിശോധന ഫലവും ചൂണ്ടിക്കാട്ടുന്നത്. തുന്നലിൻ്റെ സ്വഭാവം മുതൽ നൂലിൻ്റെ പഴക്കം വരെ സൂക്ഷ്മമായി പരിശോധിച്ച് ഫൊറൻസിക് വിദഗ്ധൻ പി.വിഷ്ണു പോറ്റി തയ്യാറാക്കിയ റിപ്പോർട്ട് കേസിലെ ആൻ്റണി രാജുവിൻ്റെ പങ്ക് അടിവരയിട്ടുറപ്പിക്കുന്നതാണ്. ജുഡീഷ്യറിയുടെ ഭാഗമായൊരു അഭിഭാഷകൻ കോടതിയോട് ചെയ്ത ചതി എന്നതിനൊപ്പം കൗതുകവും ഉണർത്തുന്നതാണ് ഫോറൻസിക് റിപ്പോർട്ട്.

തൊണ്ടിയായ അടിവസ്ത്രം കൈക്കലാക്കാൻ തൊണ്ടി രജിസ്റ്ററിൽ ഇംഗ്ലീഷിൽ എഴുതിയൊപ്പിട്ടത് രാജു തന്നെയെന്ന് ഫൊറൻസിക് വിദഗ്ധൻ സ്ഥിരീകരിച്ചു. ഇതടക്കം സാധ്യമായ എല്ലാ ശാസ്‌ത്രീയ പരിശോധനകളും പൂർത്തിയാക്കിയാണ് ആൻ്റണി രാജുവിനെ പ്രതിചേർത്ത് കുറ്റപത്രം തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button