Latest NewsIndia

ഹോസ്റ്റലിലേക്കു മടങ്ങുമ്പോൾ ഐഐടി വിദ്യാർത്ഥിനിയെ ലൈം​​ഗികമായി പീഡിപ്പിക്കാൻ ശ്രമം: പൊലീസിന് പരാതി കൈമാറാതെ അധികൃതര്‍

ചെന്നൈ: മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ നിര്‍മാണ തൊഴിലാളിയുടെ ലൈംഗിക അതിക്രമം. ഞായറാ‌ഴ്‌ച വൈകിട്ടു ക്ലാസ് കഴിഞ്ഞു സൈക്കിളിൽ ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവം. കുട്ടിയെ സൈക്കിളിൽ നിന്ന് തള്ളി താഴെയിട്ടായിരുന്നു ഇയാളുടെ അതിക്രമം. ഏറെ നേരത്തേ ശ്രമത്തിനൊടുവില്‍ അവിടെ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി പേടിച്ചരണ്ട്, ചോരയൊലിപ്പിക്കുന്ന മുറിവുകളുമായാണ് ഹോസ്റ്റലില്‍ എത്തിയത്.

പെണ്‍കുട്ടിയുടെ സുഹൃത്ത് സംഭവം നടന്നു രണ്ടുദിവസത്തിനു ശേഷമാണ് സ്റ്റുഡന്റ് ഡീന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. എന്നാൽ, പരാതി കിട്ടിയ ഉടനെ അന്വേഷണം തുടങ്ങിയെന്നാണ് ഐഐടിയുടെ വിശദീകരണം. സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. ഞായറാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു വിദ്യാര്‍ത്ഥിനി സൈക്കിളില്‍ ഹോസ്റ്റലിലേക്കു മടങ്ങുമ്പോൾ പുതിയ അക്കാദമിക് ബ്ലോക്കിനും ആശുപത്രിക്കും ഇടയിലെ ഇടറോഡില്‍വച്ച്‌ നിര്‍മാണത്തൊഴിലാളിയെന്നു തോന്നിപ്പിക്കുന്നയാള്‍ ആയിരുന്നു ആക്രമണം നടത്തിയത്.

മുന്നൂറിലേറെ വരുന്ന നിര്‍മാണത്തൊഴിലാളികളുടെ ഫോട്ടോകളില്‍നിന്നു പ്രതിയെ തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന്, അന്നേദിവസം രാത്രി ജോലിയിലുണ്ടായിരുന്ന 35 പേരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. എന്നാല്‍ പ്രതിയെ കണ്ടെത്താനായില്ല. ഐഐടി അധികൃതര്‍ അന്വേഷണം തുടങ്ങിയെങ്കിലും പരാതി ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല. ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനിക്കു പൊലീസില്‍ പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്നാണു ഐഐടിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button