News

ബ്രാഞ്ച് സെക്രട്ടറിയുടെ കൊലയ്ക്കു പിന്നിൽ സി.പി.എം: എല്ലാം ബി.ജെ.പിയുടെ തലയില്‍ വെക്കാന്‍ കഴിയില്ലെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: മലമ്പുഴ കുന്നങ്കോട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മുകാരാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബി.ജെ.പിയുടെ തലയില്‍ വെക്കാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

‘രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നു എന്നതിനപ്പുറത്ത് എല്ലാ കഥകളും ബി.ജെ.പിയുടെ തലയില്‍ കയറ്റിയിടാന്‍ പറ്റില്ല. കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണ് എന്ന കാര്യത്തില്‍ സുതാര്യത വന്നുകൊണ്ടിരിക്കുകയാണ്. പ്രതികളെന്ന് പറയുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല, അവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ് എന്ന് സി.പി.എം പറയുമ്പോള്‍ അത് തിരുത്തുന്നത് സി.പി.എമ്മുകാര്‍ തന്നെയാണ്,’ സുധാകരന്‍ പറഞ്ഞു.

ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു: ആര്‍എസ്‌എസ് ബന്ധം ആരോപിക്കാതെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്നാൽ, പാലക്കാട് മലമ്പുഴയിലെ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്- ബി.ജെ.പി സജീവപ്രവര്‍ത്തകരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സി.പി.എമ്മിനെതിരായ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും സി.പി.എം. പ്രവര്‍ത്തകരെ കൊലപ്പെടുത്തി വ്യാജപ്രചാരണം നടത്തുന്നത് ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വത്തിന്റെ പതിവ് ശൈലിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button