Latest NewsNewsIndia

കൂട്ടബലാത്സംഗം ചെറുത്ത ബാസ്‌കറ്റ് ബോള്‍ താരത്തെ യുവാക്കള്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തള്ളിയിട്ടു

18കാരിയായ ബാസ്‌കറ്റ് ബാള്‍ താരത്തെ സ്റ്റേഡിയത്തില്‍ വെച്ചാണ് ബലാത്സംഗം ചെയ്യാന്‍ മൂന്ന് യുവാക്കള്‍ ശ്രമിച്ചത്

ചണ്ഡിഗഡ്: കൂട്ടബലാത്സംഗം ചെറുത്തതിനെ തുടര്‍ന്ന് അക്രമിസംഘം സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തള്ളിയിട്ട ബാസ്‌കറ്റ്ബാള്‍ താരത്തിന് ഗുരുതര പരിക്കേറ്റു. പഞ്ചാബ് മോഗ ജില്ലയിലെ സ്റ്റേഡിയത്തിലാണ് സംഭവം. കാലുകള്‍ക്കും താടിയെല്ലിനും ഗുരുതര പരിക്കേറ്റ താരം ലുധിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also:ഗുരുതര മയക്കുമരുന്നുകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനി പിടിയില്‍

18കാരിയായ ബാസ്‌കറ്റ് ബാള്‍ താരത്തെ സ്റ്റേഡിയത്തില്‍ വെച്ചാണ് ബലാത്സംഗം ചെയ്യാന്‍ മൂന്ന് യുവാക്കള്‍ ശ്രമിച്ചത്. യുവാക്കളുടെ അതിക്രമത്തെ പ്രതിരോധിക്കാനും രക്ഷപ്പെടാനും ശ്രമിച്ച പെണ്‍കുട്ടിയെ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് 25 അടി താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു.

സ്റ്റേഡിയത്തില്‍ പരിശീലനത്തിന് എത്തിയപ്പോഴാണ് മകള്‍ക്ക് നേരെ അതിക്രമമുണ്ടായതെന്ന് പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളില്‍ ഒരാളായ ജതിന്‍ കന്‍ഡയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളാണ് താരത്തെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

ആഗസ്റ്റ് 12നാണ് ദാരുണ സംഭവം നടന്നതെന്നും അന്ന് മുതല്‍ മൂന്നു പ്രതികളും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button