Latest NewsNewsIndiaCrime

എട്ടാം ക്ലാസുകാരിയെ ചതിച്ച് കൂട്ടുകാരി, സുഹൃത്തുക്കളെ കൊണ്ട് പീഡിപ്പിച്ചു: ‘പക’യുടെ കാരണം ചികഞ്ഞ് പോലീസ്

മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടുകാരിയുടെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പതിനൊന്നു വയസുള്ള പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോൺ നന്നാക്കാനായി തന്റെ വീടിന് തൊട്ടടുത്തുള്ള കടയിലേക്ക് പോയപ്പോൾ, അവിടെ വെച്ച് ഇരുപത്തിയൊന്ന് വയസുള്ള കൂട്ടുകാരിയെ കാണുകയും അവരുടെ കൂടെ പോവുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

പ്രായത്തിന് മൂത്തതാണെങ്കിലും ഇവർ സുഹൃത്തുക്കൾ ആയിരുന്നു. വീടിനടുത്ത് തന്നെയാണ് ഈ പെൺകുട്ടിയും താമസിക്കുന്നത്. സുഹൃത്തായതിനാൽ സംശയമൊന്നുമില്ലാതെ പെൺകുട്ടി യുവതിക്കൊപ്പം പോയി. വിജനമായ സ്ഥലത്തെത്തിയപ്പോൾ യുവതി തന്റെ ആൺസുഹൃത്തുക്കളെ വിളിച്ച് വരുത്തി. ഇരുപതും ഇരുപത്തിയൊന്നും വയസ്സുള്ള യുവാക്കളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സുഹൃത്തായ യുവതി ദൃശ്യങ്ങൾ ഫോണിൽ പകർത്തി. വിവരം ആരോടെങ്കിലും പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് യുവതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെയാണ് പെൺകുട്ടിയെ സുഹൃത്ത് വീട്ടിൽ കൊണ്ടുചെന്നാക്കിയത്. പീഡനത്തിനിരയായ പെൺകുട്ടി വീട്ടിലെത്തി സംഭവം അമ്മയോട് തുറന്നു പറഞ്ഞു. അമ്മ വിരാർ പോലീസിനെ സമീപിച്ച് പരാതി നൽകി. അവർ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചു. ഇരയുടെ സുഹൃത്തായ യുവതിയെ പോലീസ് നിരീക്ഷിച്ചു. മൂന്നുമണിക്കൂറിനുള്ളിൽ പോലീസ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ ഐപിസി വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. യുവതിക്ക് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിനോട് പക ഉണ്ടെന്ന സംശയത്തിലാണ് പോലീസ്. യുവതിയുടെ പകയ്ക്ക് പിന്നിലെ കാരണമറിയാനുള്ള അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button