Latest NewsNewsInternational

സ്വന്തം അമ്മയെ 150 തവണ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ ഇസബെല്ല ഗുസ്മാൻ: കോടതിയെ പോലും ഞെട്ടിച്ച ആ കഥ

18 വയസ്സുള്ളപ്പോഴാണ് കൊളറാഡോ സ്വദേശിനിയായ ഇസബെല്ല ഗുസ്മാൻ തന്റെ സ്വന്തം അമ്മയെ കുത്തിക്കൊലപ്പെടുത്തിയത്. 150 തിലധികം തവണയാണ് ഇസബെല്ല അമ്മയുടെ ശരീരത്തിലേക്ക് കത്തി കുത്തിയിറക്കിയത്. 2013 ഓഗസ്റ്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ടിക് ടോക്കിലെ സുന്ദരിയാണ് ഇസബെല്ല. ആൾക്ക് ആരാധകർ ഏറെയാണ്. സ്വന്തം അമ്മയായ യുൻ മി ഹോയെ കൊലപ്പെടുത്തുന്നത് വരെ ഇസബെല്ലയെ ‘സുന്ദരിയും’ ‘സ്വീറ്റിയും’ ആയിട്ടായിരുന്നു കുടുംബം കണ്ടിരുന്നത്. അവളുടെ സുന്ദര മുഖത്തിനുള്ളിൽ ഒളിഞ്ഞിരുന്ന ക്രൂരത അവരറിയുന്നത് 2013 ഓഗസ്റ്റിലാണ്.

ഭ്രാന്തമായ മാനസികാവസ്ഥയിലായിരുന്നു ഇസബെല്ലയെ അറസ്റ്റ് ചെയ്തത്. കോടതിമുറിയിൽ ചിരിക്കുന്ന മുഖത്തോടെ പ്രത്യക്ഷപ്പെട്ട ഇസബെല്ലയുടെ ചിത്രം ഇന്നും സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. ഇസബെല്ലയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കോടതി അവളെ വിദഗ്ധമായ ചികിത്സയ്ക്ക് നിർദ്ദേശിച്ചു. കുട്ടിക്കാലത്ത് തന്നെ പെരുമാറ്റ പ്രശ്നങ്ങൾ പ്രകടമാക്കിയിരുന്ന ആളായിരുന്നു ഇസബെല്ല. എന്നാൽ, ആരും കാര്യമാക്കിയില്ല. പരിശോധനയ്‌ക്കൊടുവിൽ ഇസബെല്ല സ്കീസോഫ്രീനിയ ബാധിച്ച ആളാണെന്ന് ഡോക്ടർമാർ വിധിയെഴുതി. മറ്റുള്ളവർക്ക് ഭീഷണിയാകുന്ന സ്വഭാവമായതിനാൽ മാനസികാവസ്ഥ മാറുന്നത് വരെ അവളെ ഒരു മാനസികാരോഗ്യ സ്ഥാപനത്തിൽ തുടരാൻ ജഡ്ജി ഉത്തരവിട്ടു.

Also Read:വിഷാദരോഗമുണ്ടോ? മ്യൂസിക് തെറാപ്പി പരീക്ഷിക്കൂ

ഇസബെല്ല ഗുസ്മാന് ചെറുപ്പത്തിൽ തന്നെ പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അഡ്മിഷൻ എടുക്കുന്ന സ്‌കൂളുകൾ നിന്നെല്ലാം പുറത്താക്കപ്പെട്ടിരുന്നു. ചികിത്സയ്ക്ക് വിധേയയാകാൻ മറ്റത്തരമുള്ള പ്രശ്‌നമായി മാതാപിതാക്കൾ കണ്ടില്ല. സംഭവ ദിവസം ഇസബെല്ല അമ്മയുമായി വഴക്കിട്ടു. വഴക്കിനിടെ ഇസബെല്ല, കത്തിയെടുത്ത് അമ്മയെ പലതവണ കുത്തി. ചോരവാർന്ന് ഇസബെല്ലയുടെ അമ്മ മരിച്ചു. അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഗുസ്മാൻ അവളുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. പിറ്റേന്ന് അവളെ പോലീസ് കണ്ടെത്തി. കോടതിയിലെത്തിച്ചപ്പോൾ ക്യാമറയ്ക്ക് മുന്നിൽ വിചിത്രമായ മുഖഭാവങ്ങളോടെ ഇസബെല്ല നിലയുറപ്പിച്ചു.

ഏഴ് വർഷത്തെ ആശുപത്രിവാസത്തിന് ശേഷം, തന്റെ സ്കീസോഫ്രീനിയ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ട ഇസബെല്ല തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. അമ്മയുടെ കയ്യിൽ നിന്ന് വർഷങ്ങളോളം പീഡനം അനുഭവിച്ചിട്ടുണ്ടെന്ന് ഇസബെല്ല ആരോപിച്ചു. ഇത് വാർത്തയായതോടെ, വിവിധ ടിക്‌ടോക്ക് ഉപയോക്താക്കൾ ഇസബെല്ലയുടെ പഴയ കോർട്ട് റൂം വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു. ‘സ്വീറ്റ് ബട്ട് സൈക്കോ’ എന്ന ടാഗ് ലൈൻ ആയിരുന്നു പലരും ഇതിനായി ഉപയോഗിച്ചത്. അവളുടെ കോടതി വിചാരണയുടെ ഒരു വീഡിയോ സമാഹാരം ഏകദേശം രണ്ട് ദശലക്ഷം കാഴ്‌ചകൾ നേടി. ആളുകൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഗുസ്മാന്റെ ബഹുമാനാർത്ഥം ഫാൻ പേജുകൾ നിർമ്മിക്കാൻ തുടങ്ങി. ഇന്നും ഇസബെല്ലയുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

shortlink

Post Your Comments


Back to top button