Latest NewsNewsIndia

‘എന്നെ രക്ഷിക്കൂ പപ്പാ…’: ഷാരൂഖ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയപ്പോഴും ജീവന് വേണ്ടി അലറിവിളിച്ച് അങ്കിത

ന്യൂഡൽഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ ഝാർഖണ്ഡിൽ പ്രതിഷേധം ശക്തമാകുന്നു. ധുംക സ്വദേശിനിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അങ്കിത സിംഗിനെയാണ് ഷാരൂഖ് ഹുസൈൻ എന്ന യുവാവ് കൊലപ്പെടുത്തിയത്. ലവ് ജിഹാദ് കേസാണെന്ന് ആരോപിച്ച ബി.ജെ.പി, മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ദുംക ഡിഎസ്പി നൂർ മുസ്തഫ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി.

അങ്കിത വധക്കേസിൽ ഝാർഖണ്ഡ് ഹൈക്കോടതി ഇന്നലെ ഇടപെട്ടിരുന്നു. പോലീസ് ഡയറക്ടർ ജനറലിനും ആഭ്യന്തര സെക്രട്ടറിക്കും ഹൈക്കോടതി സമൻസ് അയച്ചു. കേസിൽ തൽസ്ഥിതി റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റിസ് രവിരഞ്ജന്റെ ബെഞ്ച് ആവശ്യപ്പെട്ടു. അങ്കിതയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം നൽകാനും കോടതി നിർദ്ദേശിച്ചു. അങ്കിതയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കർണി സേന അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ മാർച്ച് നടത്തി. ഇതിന് പിന്നാലെ, മുഖ്യമന്ത്രി ഹേമന്ത് സോറൻ, പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

അങ്കിതയെ തീകൊളുത്തി കൊന്നയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വേണ്ട ശ്രമങ്ങളെല്ലാം തന്റെ സർക്കാർ ചെയ്യുന്നുണ്ടെന്നായിരുന്നു ഹേമന്ത് സോറൻ പറഞ്ഞത്. ‘പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരക്കാരോട് ക്ഷമിക്കരുത്, അവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണം, ഇത്തരം സംഭവങ്ങൾക്ക് നിലവിലുള്ള നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നിയമം കൊണ്ടുവരണം. ഒരുപാട് തിന്മകൾ സമൂഹത്തിൽ കണ്ടുവരുന്നു. ഈ സംഭവം ഹൃദയഭേദകമാണ്, നിയമം അതിന്റെ വഴിക്ക് നീങ്ങുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു. അയാൾക്ക് എത്രയും പെട്ടെന്ന് ശിക്ഷ ലഭിക്കാനാണ് ഞങ്ങളുടെ ശ്രമം’, ഹേമന്ത് സോറൻ പറഞ്ഞു.

Also Read:മീശക്കാരൻ വിനീതിന് ശേഷം ആര്? നീലകണ്ണുകളിൽ ‘തേൻ’ ഒളിപ്പിച്ച ദേവു ! – ഫീനിക്സ് കപ്പിൾസ് ഇനി അകത്ത് കിടന്ന് റീൽസ് ഇടട്ടേ!

പ്രതി ഷാരൂഖ് നിരന്തരം അങ്കിതയുടെ പുറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. ശല്യം സഹിക്കാനാകാതെ വന്നതോടെ പെൺകുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞു. ഇതോടെ, പക മൂത്ത ഷാരുഖ് വീട്ടിൽ കടന്നു കയറി ഉറങ്ങിക്കിടന്ന അങ്കിതയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പച്ചക്ക് കത്തിച്ചു കൊന്നു. ഓഗസ്റ്റ് 23 നാണ് അങ്കിതയെ പ്രതി പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിച്ചത്. അവളുടെ വീട്ടുകാർ സ്നേഹപൂർവ്വം ഛോട്ടി എന്ന് വിളിക്കുന്ന അങ്കിത, ശരീരത്തിൽ തീ ആളിപ്പടർന്നപ്പോൾ കരഞ്ഞുകൊണ്ട് ഓടി. അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന അച്ഛനടുത്തേക്ക് അവൾ ഓടി.

‘ബഹളം കേട്ട് ഞാൻ എഴുന്നേറ്റപ്പോൾ ഒരു കെട്ട് തീജ്വാല എന്റെ നേരെ വരുന്നത് കണ്ടു. അതൊരു ഭയങ്കര നിമിഷമായിരുന്നു. ഛോട്ടി പറഞ്ഞുകൊണ്ടിരുന്നു – എന്നെ രക്ഷിക്കൂ, പപ്പാ രക്ഷിക്കൂ..’, അങ്കിതയുടെ പിതാവ് സഞ്ജീവ് സിംഗ് കണ്ണീരോടെ ഓർക്കുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ അവളെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയെങ്കിലും ഓഗസ്റ്റ് 28 ന് മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button