Latest NewsKeralaNewsIndia

സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി: ജാമ്യം ഉപാധികളോടെ

ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർ പ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം. സുപ്രീം കോടതിയാണ് കാപ്പന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ഈ ആറാഴ്ച കാലം ഡൽഹി വിട്ട് പോകരുതെന്നാണ് നിർദ്ദേശം. ആറാഴ്ച കാപ്പൻ ഡൽഹിയിൽ കഴിയേണ്ടി വരും. ആറാഴ്ചകൾക്ക് ശേഷം കാപ്പന് കേരളത്തിലേക്ക് വരാൻ കഴിയും. കേരളത്തിൽ വന്നാൽ ലോക്കൽ പോലീസിൽ റിപ്പോർട്ട് ചെയ്യണം. യു.പി സർക്കാർ ചുമത്തിയ യു.എ.പി.എ കേസിലാണ് കാപ്പന് ജാമ്യം ലഭിച്ചത്. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നൽകാതെ ഹർജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ്, ജാമ്യം തേടി കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്‍റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഹാഥ്റാസിൽ സമാധാനം തകര്‍ക്കാൻ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമാണ് ജയിലില്‍ കഴിഞ്ഞത്. കാപ്പന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളുടെ ജീവന് ഭീഷണിയാണെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ യു.പി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button