Latest NewsKeralaNews

‘ഒരു മകനെ പോലെ എന്നെ കൂടെ നിർത്തി, തിരുത്തി’: കോടിയേരി തനിക്ക് പിതൃതുല്യനാണെന്ന് ഷംസീർ

കൊച്ചി: സ്ഥാനമൊഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തനിക്ക് പിതൃതുല്യനാണെന്ന് നിയുക്ത സ്പീക്കറും തലശ്ശേരി എംഎൽഎയുമായ എ.എൻ.ഷംസീർ. കോടിയേരി ബാലകൃഷ്ണൻ തന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കിയതെന്നും ഷംസീർ പറഞ്ഞു. കോടിയേരി എനിക്ക് പിതൃതുല്യനായ വ്യക്തിയാണെന്ന് പറഞ്ഞ ഷംസീർ, ഒരു മകനെ പോലെ കോടിയേരി തന്നെ കൂടെ നിർത്തി തിരുത്തിയും ശാസിച്ചും മുന്നോട്ട് കൊണ്ടുപോയെന്നും വെളിപ്പെടുത്തി. തന്റെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് തന്നെ കോടിയേരിയാണെന്നാണ് ഷംസീർ പറയുന്നത്.

രാജ്യത്തെ മുസ്ലീങ്ങൾക്ക് ഇന്ന് വിശ്വസിക്കാനാവുക സി.പി.എമ്മിനെ മാത്രമാണെന്നും എ.എൻ.ഷംസീർ അവകാശപ്പെട്ടു. മതനേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാൻ ഇനി ഇടനിലക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രധാന ഭരണഘടനാ പദവിയേറ്റെടുക്കുന്നതിന് മുൻപായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രകടനം മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഭയ്ക്കകത്ത് പ്രതിപക്ഷം കാഴ്ച വെയ്ക്കുന്നത് മികച്ച പ്രകടനമാണെങ്കിലും, അതിനെ പ്രതിരോധിക്കാനുള്ള കഴിവും കരുത്തും ഭരണപക്ഷത്തിനുണ്ടെന്നാണ് ഷംസീർ പറഞ്ഞത്.

രാഷ്ട്രീയ ചായ്‌വ് കാണിക്കാതെ തന്നെ താൻ സഭയെ നയിക്കുമെന്നാണ് നിയുക്ത സ്പീക്കർ പറയുന്നത്. ഭരണപക്ഷത്തിനായി മുൻനിരയിൽ പോരാടിയ ആളാണെങ്കിലും തന്നോട് ഇടപെടുമ്പോൾ സമാജികർക്ക് ആ മുൻവിധി വേണ്ടെന്നും ഷംസീർ എടുത്തുപറയുന്നുണ്ട്. അതേസമയം, ബന്ധുനിയമന വിവാദത്തിലും ഷംസീർ മനസ് തുറന്നു. ഉയർന്ന യോഗ്യതയുണ്ടായിട്ടും ഭാര്യയുടെ നിയമനം ചിലർ വിവാദമാക്കിയെന്ന് പറഞ്ഞ ഷംസീർ സിപിഎം നേതാക്കൾ വിദ്യാഭ്യാസം ഇല്ലാത്തവരെ കല്യാണം കഴിക്കണോ എന്നും ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button