AlappuzhaKeralaNattuvarthaLatest NewsNews

പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കുത്തിയതോട് പഞ്ചായത്ത് നാലാം വാർഡ് പറയകാട് ഇടമുറി ശശിധരൻ (72) ആണ് മരിച്ചത്

തുറവൂർ: പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് നാലാം വാർഡ് പറയകാട് ഇടമുറി ശശിധരൻ (72) ആണ് മരിച്ചത്.

കഴിഞ്ഞ 21-നു വൈകുന്നേരം ഏഴിനു വല്ലേത്തോട് മീൻവളർത്തൽ കേന്ദ്രത്തിനു സമീപമാണ് സംഭവം നടന്നത്. വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ശശിധരനു കടിയേൽക്കുകയായിരുന്നു. തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. തുടർന്ന്, കുത്തിവയ്പ് എടുക്കുന്നതിനു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ കഴിഞ്ഞ രാത്രി 11നു മരിക്കുകയായിരുന്നു.

Read Also : പാകിസ്ഥാന് 450 മില്യൺ ഡോളറിന്റെ എഫ്-16 പാക്കേജിന് അമേരിക്കയുടെ അംഗീകാരം: ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: വസുമതി. മക്കൾ: കലേഷ്‌കുമാർ, കവിത. മരുമക്കൾ: പ്രസാദ് (ഫീൽഡ് അസിസ്റ്റന്‍റ്, വില്ലേജ് ഓഫീസ്, തൈക്കാട്ടുശേരി), ഷിജിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button