KeralaLatest NewsNewsIndia

ഹത്രാസിൽ വർഗീയ കലാപം നടത്താൻ ശ്രമം നടത്തി, സിദ്ദിഖ് കാപ്പനടക്കം നാല് പേരെ ഇതിനായി നിയോഗിച്ചു: ഇ.ഡി

ന്യൂഡൽഹി: ഹത്രാസില്‍ വര്‍ഗീയ കലാപം നടത്താൻ പോപ്പുലര്‍ ഫ്രണ്ട് ശ്രമം നടത്തിയെന്ന് ഇ.ഡി. ഇതിനായി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനടക്കം നാല് പേരെ സംഘടന നിയോഗിച്ചുവെന്നും ഇ.ഡി ആരോപിക്കുന്നു. ഹത്രാസിൽ വർഗീയ കലാപം നടത്താൻ 1.36 കോടി രൂപയുടെ വിദേശ സഹായം കിട്ടിയെന്നും ഇ.ഡി അവകാശപ്പെടുന്നു. ലക്‌നൗ കോടതിയില്‍ നൽകിയ പുതിയ റിപ്പോർട്ടിൽ ആണ് ഗുരുതരമായ ആരോപണം ഉള്ളത്. ഡല്‍ഹി കലാപത്തിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുണ്ടായി. വിശാലമായ അന്വേഷണത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്ന് ആരോപിച്ച് ഇ.ഡി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈയില്‍ ബീഹാറില്‍ നടന്ന റാലിക്കിടെ മോദിയെ വധിക്കാന്‍ നീക്കം നടത്തി എന്നാണ് ഇഡി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്‌നയിലെ റാലി ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പദ്ധതിയിട്ടിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നരേന്ദ്ര മോദിയെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഇ.ഡി അവകാശപ്പെട്ടു. കേരളത്തിൽ നിന്ന് അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷെഫീക്ക് പായത്ത് എന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

2013 ഒക്‌ടോബറിൽ പാട്‌നയിൽ പ്രധാനമന്ത്രിയെ ആക്രമിക്കാൻ പപ്പുലർ ഫ്രണ്ട് നീക്കം നടത്തി. പോപ്പുലർ ഫ്രണ്ട് 120 കോടി രൂപ ഹവാല ഇടപാടിലൂടെ സമാഹരിച്ചുവെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളായി സംഘടന ശേഖരിച്ച 120 കോടിയുടെ വിശദാംശങ്ങളും ഇ.ഡി കണ്ടെത്തി. രാജ്യത്തുടനീളം കലാപങ്ങളും ഭീകരപ്രവർത്തനങ്ങളും സൃഷ്ടിക്കുന്നതിനായിട്ടാണ് ഈ ഫണ്ടുകൾ ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ. ഭീകരപ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, കലാപമുണ്ടാക്കൽ എന്നിവയ്ക്കുവേണ്ടിയാണ് പണം സമാഹരിച്ചതെന്നാണ് ഇ.ഡി റിപ്പോർട്ട്.

ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചതായി എന്‍ഐഎ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സംഘടനയുമായി ബന്ധപ്പെട്ട നൂറിലധികം പ്രവർത്തകരെ ദേശീയ അന്വേഷണ ഏജൻസി ഉൾപ്പെടെ നിരവധി ഏജൻസികൾ അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻആർഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണം സംഘടനയിലെ നേതാക്കൾക്ക് ലഭിച്ചതായി ഇ.ഡി അറിയിച്ചിരുന്നു. സംഘടനയുടെ മറ്റ് മൂന്ന് ഭാരവാഹികളെ ഡൽഹിയിൽ നിന്ന് ഇഡി കസ്റ്റഡിയിലെടുത്തു. ഷെഫീഖ് പായത്ത് ഖത്തറിൽ നിന്ന് എൻആർഐ അക്കൗണ്ട് വഴി നാട്ടിലേക്കയച്ച പണം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ റൗഫ് ഷെരീഫിനും (21 ലക്ഷം) റിഹാബ് ഇന്ത്യ ഫൗണ്ടേഷനും (16 ലക്ഷം) നൽകിയിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button