Latest NewsKeralaNews

കാട്ടാക്കടയിൽ പിതാവിനും മകൾക്കും മർദ്ദനമേറ്റ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനേയും മകളേയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ നാലാം പ്രതി മെക്കാനിക്ക് അജികുമാറാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. പന്നിയോട് നിന്നാണ് ഇയാൾ പിടിയിലായത്. രണ്ടു പേരെയാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ പിടികൂടിയത്. സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.

Read Also: കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ നിലയിൽ പോസ്റ്റ്: രാമചന്ദ്രന്റെ മുൻ ഗൺമാനെതിരെ പരാതി

തിരുമല ചാടിയറയിൽ നിന്നാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ ഉൾപ്പെടെയുള്ള സംഘം ഇയാളെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. അതേസമയം, കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ അടക്കം ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം കാട്ടാക്കട കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ഉന്നയിക്കുന്ന ആവശ്യം. മൂന്ന് പേരാണ് ഇനി അറസ്റ്റിലാകാനുള്ളത്.

Read Also: മദ്രസകള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മതതീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button