KozhikodeLatest NewsKeralaNattuvarthaNews

എ​ൻ​ഐ​ടി ക്വാ​ർ​ട്ടേ​ഴ്സി​ലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി അപകടമല്ല : കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പൊലീസ്

ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്

കോഴിക്കോട്: എന്‍ഐടി ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ദമ്പതികള്‍ മരിച്ചത് അപകടമല്ലെന്ന് പൊലീസ്. ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ക്വാര്‍ട്ടേഴ്സില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തീ കൊളുത്തി മരിക്കുകയായിരുന്നു.

സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ ടെക്നീഷ്യനാണ് അജയകുമാര്‍ ആണ് ഭാര്യ ലിനിയെ കൊലപ്പെടുത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനും പൊള്ളലേറ്റു. മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.

Read Also : അയല്‍വാസിയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച്‌ രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് യുവതികള്‍ പൊലീസ് പിടിയിൽ

ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ ആണ് പൊലീസിനെ വിവരം അറിയിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അജയകുമാര്‍.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഭാര്യയും ഭര്‍ത്താവും മരിച്ചുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് കൊലപാതകവും ആത്മഹത്യയുമാണെന്ന് സ്ഥിരീകരണമുണ്ടായത്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button