തിരുവനന്തപുരം: എൻഡോസൾഫാൻ ബാധിതർക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ ദയാബായി നടത്തുന്ന സമരത്തിനെതിരായ സര്‍ക്കാര്‍ നിലപാടിൽ പ്രതിഷേധിച്ച് കരിദിനം ആചരിച്ച് സമരസമിതി. സർക്കാർ കാണിക്കുന്ന നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധിച്ചും ദയാബായിയെ മരണത്തിലേക്ക് തള്ളി വിടരുതെന്നുമാവശ്യപ്പെട്ടുമാണ് കരിദിനം ആചരിക്കുന്നത്. സമരപ്പന്തലിൽ കരിങ്കൊടി ഉയർത്തി.
എൻഡോസൾഫാൻ ഇരകൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ദയാബായിയുടെ സമരം ഇന്ന് ഒൻപതാം ദിനമാണ്.
കഴിഞ്ഞ മാസം കാസര്‍ഗോഡ് ചികിത്സ കിട്ടാതെ മരിച്ചത് 4 എൻഡോസൾഫാൻ ദുരിതബാധിതര്‍ ആണ്. ഈ മാസം മാത്രം രണ്ടു കുട്ടികൾ ആണ് മരിച്ചത്. ഇവര്‍ മരിച്ചത് വിദഗ്ധ ചികിത്സ കിട്ടാതെ ആണെന്ന് വ്യാപക പരാതി ഉണ്ട്.
Post Your Comments