KeralaLatest News

വേവിച്ച് കഴിച്ചത് സ്ത്രീകളുടെ കരളും മാറിടവും ഉൾപ്പെടെയുള്ള ഭാ​ഗങ്ങൾ: 10 കിലോ മാംസം ഫ്രിഡ്ജിലും സൂക്ഷിച്ചു

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്ക് ശേഷം നരഭോജനം നടത്തിയെന്ന് കുറ്റം സമ്മതിച്ച് പ്രതികൾ. മനസാക്ഷി മരവിക്കുന്ന കൊടുംക്രൂരത പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം കുക്കറിൽ വെച്ച് വേവിച്ച് കഴിച്ചെന്നാണ് പ്രതികളുടെ മൊഴി. മുഹമ്മദ് ഷാഫിയും താനും മനുഷ്യ മാംസം പാകം ചെയ്ത് കഴിച്ചെന്ന് ലൈല അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഭർത്താവ് ഭഗവൽ സിങ് മാസം തുപ്പിക്കളഞ്ഞെന്നും ലൈല പറഞ്ഞു.

പത്ത് കിലോയോളം മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചു. റോസ്ലിന്റേയും പത്മയുടേയും ശരീര ഭാ​ഗങ്ങൾ ഇത്തരത്തിൽ സൂക്ഷിച്ചതായും ഇവ പിന്നീട് മറ്റൊരു കുഴിയിൽ നിക്ഷേപിച്ചെന്നും ലൈലയുടെ മൊഴിയിലുണ്ട്. ഫ്രി‍ഡ്ജിൽ മാംസം സൂക്ഷിച്ചതിന്റെ തെളിവുകൾ കണ്ടെത്തി. മാംസം വേവിച്ച പാത്രങ്ങൾ തെളിവെടുപ്പിനിടെ ലൈല തന്നെ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു നൽകി. കരൾ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളും മാറിടമടക്കമുള്ള ഭാ​ഗങ്ങളുമാണ് പ്രതികൾ വേവിച്ച് കഴിച്ചത്.

ഭ​ഗവൽ സിങും ലൈലയും ചേർന്നാണ് മൃതദേഹങ്ങൾ വെട്ടിനുറുക്കിയത്. തിരുമ്മൽ കേന്ദ്രത്തിൽ വച്ചാണ് ഇത്തരത്തിൽ ശരീരങ്ങൾ വെട്ടിനുറുക്കിയത്. കൊലയ്ക്ക് ശേഷം ഷാഫി പുറത്തേയ്ക്ക് പോയെന്നും മൊഴിയിൽ പറയുന്നു. മൃതദേഹങ്ങൾ മുറിക്കാനുപയോ​ഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ 40തോളം തെളിവുകൾ ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. വീടിന്റെ ഭിത്തിയിൽ രക്തം തെറിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

പരിശോധനയിൽ കൊലയ്ക്ക് ഉപയോ​ഗിച്ചു എന്നു കരുതുന്ന ആയുധങ്ങൾ കണ്ടെത്തി. കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതികള്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്ന് പോലീസ്. ഭഗവല്‍ സിംഗിന്റെ വീട്ട് പരിസരത്തുനിന്ന് കണ്ടെടുത്ത അസ്ഥിയില്‍ പൊലീസിന് സംശയമുണ്ട്. ഒളിപ്പിച്ച നിലയിലായിരുന്നു അസ്ഥി കണ്ടെത്തിയത്. ഇതാണ് പൊലീസിന് സംശയമുണ്ടാകാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button