KeralaLatest NewsNews

ഭർത്താവിന്റെ മുന്നിൽ വെച്ച് മറ്റൊരാളുമായി ബന്ധപ്പെടുന്നതാണ് ഇവിടുത്തെ പൂജ,നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്‌തു:ഇരയായ യുവതി

കൊല്ലം: ഇലന്തൂർ നരബലിക്ക് പിന്നാലെ സമാന രീതിയിൽ ആഭിചാരത്തിന്റെയും പൂജയുടെയും പേരിൽ സ്ത്രീകളെയും പെൺകുട്ടികളെയും ചൂഷണം ചെയ്ത സംഘത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ചടയമംഗലത്ത് മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്നപൂജയ്ക്ക് വിധേയമാക്കിയ സംഭവത്തിലെ പ്രതികൾ ഇപ്പോഴും ഒളിവിൽ. കേസിലെ മുഖ്യപ്രതിയായ അബ്ദുൽ ജബ്ബാറിനും സഹായി സിദ്ദിഖിനുമെതിരെ സിദ്ദിഖിന്റെ ഭാര്യ രംഗത്തെത്തി. സിദ്ദിഖിനെതിരെ ഇയാളുടെ ഭാര്യയും മാതാവും ഇന്നലെയാണ് പോലീസ് പരാതി നൽകിയത്.

നഗ്നപൂജയുടെ പേരിൽ ആറു വർഷങ്ങൾക്ക് മുൻപ് തന്നെ ഭർത്താവ് തന്നെ മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു എന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. 150 പവൻ നൽകിയാണ് തന്റെ വീട്ടിൽ നിന്നും തന്നെ വിവാഹം കഴിപ്പിച്ച് അയച്ചത്. അതോടൊപ്പം ഇവർ സ്ത്രീധനമായി ചോദിച്ച 16 ലക്ഷം രൂപയുടെ വാഹനവും നൽകിയിരുന്നുവെന്നും, ഇതെല്ലാം തുറന്നു പറയാൻ ഇപ്പോഴാണ് ധൈര്യം ലഭിച്ചതെന്നും പരാതിക്കാരി പറയുന്നു.

ആറു വർഷങ്ങൾക്ക് മുൻപ് സിദ്ധിക്ക് എന്ന് പറയുന്ന ഒരാൾക്കൊപ്പം തന്നോട് മോശമായ രീതിയിൽ ബന്ധപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു ഭർത്താവ് ചെയ്തത്. രാത്രി 11 മണിക്ക് ശേഷം അവിടെ പുരുഷന്മാർ വരികയാണ് ചെയ്യുന്നത്. അതിനുശേഷം അവിടെ മറ്റു ചില കാര്യങ്ങളാണ് നടക്കുന്നത്. പൂജയുടെ പേരിൽ മറ്റു പെൺകുട്ടികളെയും ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട്. തന്നെ ഒരു സ്ഥലത്ത് കൊണ്ടു പോയിരുന്നു അവിടെ നിന്നും ഇറങ്ങി ഓടാൻ പോലും തനിക്ക് സാധിച്ചിരുന്നില്ല എന്നും ഇവർ വെളിപ്പെടുത്തുന്നു. താൻ കാരണം വീട്ടുകാർക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് എല്ലാം മറച്ചുവച്ചു തുടങ്ങിയതെന്നും പെൺകുട്ടി പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button