KeralaLatest NewsIndia

48 വയസിന് മേലെ ജീവിച്ചിരിക്കില്ല എന്ന് ജ്യോൽസ്യൻ പറഞ്ഞതായി മണിച്ചേട്ടൻ പറഞ്ഞു: വെളിപ്പെടുത്തലുമായി ബാല

മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടമാണ് നടന്‍ കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ ആ മരണ വാര്‍ത്ത ആരാധകരെയും സിനിമാ പ്രവര്‍ത്തകരെയും ഏറെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ കലാഭവന്‍ മണിക്കൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ ബാല. എപ്പോഴും എന്തും പറയാന്‍ പറ്റുന്ന ഒരു നല്ല സുഹൃത്തായിരുന്നു തനിക്ക് മണിച്ചേട്ടന്‍ എന്നാണ് ബാല പറയുന്നത്. അദ്ദേഹം തന്റെ മരണം മുന്‍കൂട്ടി കണ്ടിരുന്നുവെന്നും ബാല വെളിപ്പെടുത്തി.

‘എനിക്ക് ആയുസ് കുറവാണ്. ഞാന്‍ ജാതകം നോക്കി. നാല്‍പ്പത്തിയെട്ട് വയസിന് മേലെ ഞാന്‍ ജീവിക്കില്ല എന്ന് മണിച്ചേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു. അപ്പോള്‍ മാള അരവിന്ദേട്ടന്‍ റൂമിലേയ്ക്ക് വന്നു. മണിച്ചേട്ടന്‍ മരണത്തെകുറിച്ച്‌ പറയുന്നത് കേട്ട് അദ്ദേഹം കുറേ വഴക്ക് പറഞ്ഞു. ജ്യോത്സ്യന്‍മാര്‍ പലതും പറയും അത് കേട്ട് നീ ഓരോന്ന് ചിന്തിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു.’- ബാല പറഞ്ഞു.

2016 മാര്‍ച്ച്‌ ആറിന് തന്റെ നാല്‍പ്പത്തിയഞ്ചാം വയസിലായിരുന്നു കലാഭവന്‍ മണിയുടെ മരണം. രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുണ്ട് എന്ന് പറഞ്ഞ് പൊലീസ് കേസെടുത്തിരുന്നെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button