AlappuzhaKeralaNattuvarthaLatest NewsNews

സാങ്കേതിക സർവ്വകലാശാല വിസിയുടെ നിയമനം ചട്ടം ലംഘിച്ച്: ഗവർണർക്കെതിരെ ആരോപണവുമായി തോമസ് ഐസക്

ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഗുരുതരമായ ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിലെ പുതിയ വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ചത് ചട്ടം ലംഘിച്ചാണെന്ന് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാൻസലർ ആയതുകൊണ്ട് തനിക്ക് ഇഷ്ടമുള്ളത് കേരളത്തിലെ സർവ്വകലാശാലകളിൽ ചെയ്യാമെന്ന കലശലായ വിഭ്രാന്തിയിലാണ് ഗവർണറെന്നും ഭസ്മാസുരനു വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണറുടെ പെരുമാറ്റമെന്നും തോമസ് ഐസക് ആരോപിച്ചു. ആരിഫ് ഖാന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

നേരത്തെ സാങ്കേതിക സർവ്വകലാശാല വിസിക്കായി സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളിയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്‌ടറായിരുന്ന ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ചത്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം;

4 സ്ത്രീകളോടൊപ്പം രമിച്ച രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയത് പൂർണ്ണ നഗ്നനായി കോണ്ടം ധരിച്ച നിലയില്‍: മരണ കാരണം മറ്റൊന്ന്

ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ മുഴുവൻ രാജിവയ്ക്കാൻ നോട്ടീസ് അയച്ച ഗവർണ്ണർ എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിൽ പുതിയ ചാർജ്ജ് നൽകിയിരിക്കുന്നത് പൂർണ്ണമായും ചട്ടവിരുദ്ധമായിട്ടാണ്. ഒരു സംശയവുംവേണ്ട ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഒന്നിനു പുറകേ ഒന്നായി പരിഹാസ്യനായിക്കൊണ്ടിരിക്കുന്ന ഗവർണ്ണറെ അടുത്തൊരു തിരിച്ചടി കാത്തിരിക്കുകയാണ്.

യുജിസി റെഗുലേഷനിൽ വൈസ് ചാൻസലർക്കു പകരം താൽക്കാലികമായി ചാർജ്ജ് ആർക്കെങ്കിലും നൽകേണ്ടി വന്നാൽ അതിനുള്ള നടപടി ക്രമങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ സാങ്കേതിക സർവ്വകലാശാലയിലെ നിയമത്തിൽ സെക്ഷൻ 13(7) പ്രകാരം ഇത്തരമൊരു സാഹചര്യത്തിൽ എന്തുവേണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നുകിൽ മറ്റൊരു വൈസ് ചാൻസലർ, അല്ലെങ്കിൽ ഈ സർവ്വകലാശാലയുടെ പ്രോവൈസ് ചാൻസലർ, അല്ലെങ്കിൽ സർക്കാർ നിർദ്ദേശ പ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി – ഇവർക്ക് ആർക്കെങ്കിലും വേണം ചാർജ്ജ് കൊടുക്കാൻ.

നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി

ഗവർണ്ണർ മറ്റൊരു വൈസ് ചാൻസലർക്ക് ചാർജ്ജ് കൊടുക്കാൻ തയ്യാറല്ല. അതുകൊണ്ട് സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പേര് നിർദ്ദേശിച്ചു. അതു തള്ളിക്കളഞ്ഞ് ടെക്നിക്കൽ എജ്യുക്കേഷൻ സീനിയർ ജോയിന്‍റ് ഡയറക്ടറായ സിസാ തോമസിന് ചാർജ്ജ് കൊടുക്കാൻ ഏകപക്ഷീയമായി തീരുമാനിച്ചു. ചാൻസലർ ആയതുകൊണ്ട് തനിക്ക് ഇഷ്ടമുള്ളത് കേരളത്തിലെ സർവ്വകലാശാലകളിൽ ചെയ്യാമെന്ന കലശലായ വിഭ്രാന്തിയിലാണ് ഗവർണ്ണർ.

അദ്ദേഹത്തെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കുന്നതിന് നിയമ നിർമ്മാണം വേണം. ആ നിയമത്തിനു താൻ അംഗീകാരം നൽകില്ലായെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഭസ്മാസുരനു വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണ്ണറുടെ പെരുമാറ്റം. കേരളത്തിലെ നിയമസഭ നൽകിയ പദവി തിരിച്ചെടുക്കാൻ അനുവദിക്കില്ലായെന്നു പറഞ്ഞ് അധികാരത്തിൽ അള്ളിപ്പിടിച്ച് ഉന്നതവിദ്യാഭ്യാസത്തെ കുട്ടിച്ചോറാക്കാനുള്ള ആരിഫ് ഖാന്റെ ശ്രമങ്ങൾ എത്രനാൾ മുന്നോട്ടു പോകുമെന്നു നമുക്കു നോക്കാം. കേരളം മാത്രമല്ല, തമിഴ്നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ഒരുമിച്ച് ഇത്തരം പ്രശ്നങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ഉയർത്താൻ പോവുകയാണ്. ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഏറ്റവും വലിയ പോരാട്ടമായിരിക്കും ഇത്. ആരിഫ് ഖാന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button