AlappuzhaLatest NewsKeralaNattuvarthaNews

ഓട്ടിസം ബാധിച്ച 12കാരന് മദ്യലഹരിയിൽ ക്രൂരമർദ്ദനം : ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

ചെട്ടികുളങ്ങര കൈതവടക്ക് പ്രദേശത്തുള്ള വീട്ടിലാണ് സംഭവം

മാവേലിക്കര: ഓട്ടിസം ബാധിച്ച 12 വയസ്സുകാരനെ മദ്യപിച്ചെത്തിയ പിതാവ് ക്രൂരമർദ്ദനത്തിനിരയാക്കി. ചെട്ടികുളങ്ങര കൈതവടക്ക് പ്രദേശത്തുള്ള വീട്ടിലാണ് സംഭവം. മകനെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മദ്യപിച്ചെത്തിയ ഇയാൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനെ കൈകൾ കൊണ്ട് നിരവധി തവണ തല്ലുന്നുണ്ട്. ഈ സമയമെല്ലാം നിർവികാരനായി അച്ഛനൊപ്പം ഇരിക്കുകയാണ് മകൻ.

നേരത്തേയും ഇയാൾ മകനെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. അന്ന് ഇത് സംബന്ധിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തി വിവരങ്ങൾ ശേഖരിച്ച് കേസ് എടുത്തിരുന്നു. അന്ന് ബാലാവകാശ കമീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. പിന്നീടും മദ്യപിച്ചെത്തി ഇയാൾ മകനെ ഉപദ്രവിക്കുന്നത് തുടരുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മകനെ ഉപദ്രവിച്ചതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

Read Also : സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ശ്രമം: ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണ്ണർ

വിവാഹമോചനത്തിനുശേഷം ഇയാൾ മകനുമായി സഹോദരനും കുടുംബത്തിനും ഒപ്പമാണ് കഴിയുന്നത്. കേസ് എടുത്തശേഷം പൊലീസ് വീട്ടിൽ പരിശോധനക്ക് ചെന്നിരുന്നു. എന്നാൽ, അതിനുശേഷവും കുഞ്ഞിനെ ഉപദ്രവിക്കുന്നതിൽ മാറ്റമുണ്ടായില്ലെന്ന് ബന്ധുക്കൾ പറയുന്നു.

അതേസമയം, കുട്ടിയെ തല്ലുന്നതായി പരാതിയുണ്ടായതിനെത്തുടർന്ന് രണ്ടുമാസം മുമ്പ് സംഭവത്തിൽ കേസെടുത്തിരുന്നതായി മാവേലിക്കര പൊലീസ് അറിയിച്ചു. പൊലീസ് ഇടപെടലിനുശേഷം പിന്നീട് പ്രശ്നങ്ങളുണ്ടായതായി അറിവില്ല. പുതുതായി പരാതി ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ പ്രകാരം സംഭവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരും കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button