Latest NewsKerala

കൗമാരക്കാരിയെ ഗർഭിണിയാക്കിയ രണ്ടാനച്ഛൻ ഒടുവിൽ കുടുങ്ങി: ഇയാൾ അമ്മയ്‌ക്കൊപ്പം താമസിച്ചത് വ്യാജ പേരിൽ, മാതാവ് ആശുപത്രിയിൽ

അടിമാലി: ബുദ്ധിമാന്ദ്യമുള്ള പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛൻ ഒടുവിൽ കുടുങ്ങി. തൃശൂരിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളം വാങ്ങിവരാമെന്ന് പറഞ്ഞ് ആണ് ഇയാൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ശേഷം മുങ്ങിയത്. തുടർന്ന് ബസ് സ്റ്റാന്റിലെത്തി, ബസ്സിൽ കയറിയെങ്കിലും ഇറങ്ങിയോടി. പിന്നെ അര മണിക്കൂറോളം കറങ്ങി നടന്ന ശേഷം സ്റ്റാന്റിന് പുറത്തെത്തി ഓടുന്ന ബസ്സിൽ ചാടികയറി രക്ഷപെടൽ. ബുദ്ധിമാന്ദ്യമുള്ള 14 കാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കായ തൃശൂർ സ്വദേശിയായ രണ്ടാനച്ഛൻ ആണ് ഇന്നലെ മുങ്ങാൻ പ്ലാനിട്ടത്.

ആശുപത്രിയുടെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ട വഴികളെകുറിച്ചുള്ള വിശദമായ വിവരം പൊലീസിന് ലഭിച്ചത്. വയറുവേദനയെത്തുടർന്ന് ഇന്നലെ വൈകിട്ട് 5 മണിയോടെ മാതാവും സഹോദരിയും ചേർന്ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. വിവരം ഡോക്ടർ മാതാവിനെ അറിയിച്ചു. ഇതിന് പിന്നാലെ ഇവർ ബോധരഹിതയായി നിലംപതിച്ചു. തുടർന്ന് ഡോക്ടർ ഇടപെട്ട് ഇവർക്ക് ആവശ്യമായ പരിചരണമൊരുക്കി.

ഇതിനിടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്തുന്നതിന് ആശുപത്രി ജീവനക്കാരും പൊലീസും ചേർന്ന് നീക്കം ആരംഭിച്ചിരുന്നു. പലവട്ടം ഇതിനുള്ള ശ്രമം പരാജയപ്പെട്ടു. ഏതാണ്ട് അര മണിക്കൂറോളം നേരം പിന്നിട്ടപ്പോഴാണ് പെൺകുട്ടി സത്യം വെളിപ്പെടുത്താൻ തയ്യാറായത്. രണ്ടാനച്ഛനെ ആശുപത്രിയിൽ എത്തിക്കാനായിരുന്നു പിന്നിടുള്ള നീക്കം. മാതാവിന്റെ ഫോണിൽ നിന്നും പെൺകുട്ടിയുടെ സഹോദരിയെക്കൊണ്ട് ഇയാൾ ജോലി ചെയ്തിരുന്ന ഹോട്ടലിലേയ്ക്ക് വിളിപ്പിച്ച് മാതാവ് ആശുപത്രിയിലാണെന്ന് അറിയിച്ചു. ഏതാണ്ട് 15 മിനിട്ടിനുള്ളിൽ ഇയാൾ ആശുപത്രിയിൽ എത്തി.

ഇയാൾ ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും മാതാവ് തളർച്ച മാറിയ സ്ഥിതിയിൽ എത്തിയിരുന്നു. തുടർന്ന് ഇവർ വെള്ളം ആവശ്യപ്പെട്ടു. ഉടൻ വെള്ളം വാങ്ങി വരാമെന്നും പറഞ്ഞ് ഇയാൾ ആശുപത്രിക്ക് പുറത്തിറങ്ങുകയും ഓടി രക്ഷപെടുകയുമായിരുന്നു. ആശുപത്രിയിൽ ചിലവഴിച്ച ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടാനച്ഛന് കാര്യം പിടികിട്ടിയിട്ടുണ്ടാവുമെന്നും പൊലീസ് പിടികൂടുമെന്ന് മനസ്സിലാക്കി മുങ്ങുകയായിരുന്നെന്നുമാണ് സൂചന.

വർഷങ്ങളായി ഇയാൾ പെൺകുട്ടിയുടെ മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു. യഥാർത്ഥപേരും നാടുമെല്ലാം മറച്ചുവച്ചാണ് ഇയാൾ കുടുംബത്തിനൊപ്പം താമസിച്ച് വന്നിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പാലക്കാട് സ്വദേശിയെന്നാണ് ഇയാൾ എല്ലാവരോടും പറഞ്ഞിരുന്നത്. പൊലീസ് പരിശോധനയിൽ ഇയാൾ തൃശ്ശൂർ സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്. ആശുപത്രിയുടെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇയാൾ രക്ഷപെട്ട വഴികളെകുറിച്ചുള്ള വിശദമായ വിവരം പൊലീസിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button