ThiruvananthapuramKeralaNattuvarthaNews

‘ക്രിമിനലുകള്‍ക്ക് തണല്‍ ഒരുക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പെരുകുമ്പോള്‍ ഡിജെ പാര്‍ട്ടികളില്‍ അഴിഞ്ഞാട്ടം ഉണ്ടാകും’

തൃശ്ശൂര്‍: കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരികൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. ഡിജെ പാര്‍ട്ടികളില്‍ നടക്കുന്ന അഴിഞ്ഞാട്ടം നിര്‍ത്താന്‍ കഴിയില്ലെങ്കില്‍ വനിതാ കമ്മീഷന്‍ രാജിവെക്കണമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. വാചക കസര്‍ത്ത് കൊണ്ട് കാര്യമില്ലെന്നും കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിവ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് അഴിഞ്ഞാട്ടത്തോടെ ഡിജെ പാര്‍ട്ടി നടക്കാതിരിക്കാന്‍ നിയമ നടപടി സ്വീകരിക്കേണ്ട ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിനിധിയാണ് വനിതാകമ്മിഷന്‍. സിപിഎമ്മുകാര്‍ പ്രതികളാകുന്ന കേസുകളില്‍ ഇടത് സ്ത്രീപക്ഷ സംഘടനകള്‍ക്കോ സാംസ്‌കാരിക നായകര്‍ക്കോ വനിതാകമ്മിഷനോ അഭിപ്രായം ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. സ്ത്രീകള്‍ക്കെതിരേ അഴിഞ്ഞാട്ടവും അരാജകത്വ അക്രമവും നടക്കുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.

കൈക്കൂലി വാങ്ങുന്നതിനിടെ കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍

‘വിലാപകാവ്യം പാടാനുള്ളതല്ല വനിതാകമ്മിഷന്‍ പദവി. സ്ത്രീകള്‍ക്കെതിരേ അരാജകത്വം നിറഞ്ഞ അക്രമം നടക്കാതിരിക്കാനുള്ള നടപടികളാണ് വനിതാകമ്മിഷന്‍ കൈക്കൊള്ളേണ്ടത്. ക്രിമിനലുകള്‍ക്ക് തണല്‍ ഒരുക്കുന്ന മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥന്മാരും പെരുകുമ്പോള്‍ ഡിജെ പാര്‍ട്ടികളില്‍ അഴിഞ്ഞാട്ടം ഉണ്ടാകും. നാട്ടില്‍ അക്രമവും അരാജകത്വവും ഉണ്ടാകും. അഴിഞ്ഞാട്ടവും അരാജകത്വ അക്രമവും സ്ത്രീകള്‍ക്കെതിരേ നടക്കുന്നുണ്ടങ്കില്‍ അത് ആഭ്യന്തര വകുപ്പിന്റെ പരാജയമല്ലേ?. ഇത് തുറന്ന് പറയാനുള്ള തന്റേടമോ ധാര്‍മ്മികതയോ വനിതാകമ്മിഷന് ഉണ്ടൊ? ഇല്ലങ്കില്‍ രാജി വെച്ചൊഴിയൂ, അതാണ് മാന്യത’, ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button