Latest NewsIndiaNews

ബിജെപിയെ പുറത്താക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തതിന്റെ ഭാഗമായാണ് സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത്: യെച്ചൂരി

ഭക്ഷ്യ ധാന്യത്തിന്റെ തുക കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമായ നടപടി

ന്യൂഡല്‍ഹി: വര്‍ഗീയ ധ്രുവീകരണത്തിന്റെ വിജയവും പരാജയവുമാണ് ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി. ‘ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലും ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു. വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം ഭാവിയില്‍ എങ്ങനെ ആയിരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത്. ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തതിന്റെ ഭാഗമായാണ് സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത്’, സീതാറാം യെച്ചൂരി പറഞ്ഞു.

Read Also: ചുഴലിക്കാറ്റ്, മോശം കാലാവസ്ഥ: 13 വിമാനങ്ങള്‍ റദ്ദാക്കി

അതേസമയം, പ്രളയസമയത്ത് കേരളത്തിന് നല്‍കിയ ഭക്ഷ്യ ധാന്യത്തിന്റെ തുക കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമായ നടപടിയെന്നും യെച്ചൂരി വിമര്‍ശിച്ചു. മുന്‍ പതിവില്ലാത്ത നടപടിയാണിത്. ജിഎസ്ടിയില്‍ നിന്ന് അധിക വരുമാനം ലഭിച്ച സാഹചര്യത്തിലെങ്കിലും സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം പണം ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button