Latest NewsKeralaIndia

നരബലി ശ്രമം നടന്നത് സെക്സ് വ്യാപാര കേന്ദ്രത്തിൽ: തിരുവല്ലയിലെ സംഭവത്തിൽ വൻ ട്വിസ്റ്റ്

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയിലെ നരബലി ശ്രമം നടന്നതായ ആരോപണവുമായി ബന്ധപെട്ടു ദുരൂഹത വർധിച്ചു. കുറ്റപ്പുഴ കേന്ദ്രീകരിച്ച് നടന്നു വന്നിരുന്ന സെക്സ് വ്യാപാര കേന്ദ്രത്തിലാണ് നരബലി ശ്രമം നടന്നതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കുറ്റപ്പുഴയിലെ വീട് വ്യഭിചാര കേന്ദ്രമായി പ്രവർത്തിച്ചു വരുകയായിരുന്നു. ഈ വീട്ടിൽ നിന്നും ആണ് യുവതി ഓടിപ്പോയതായി പറയുന്നത്. കുടുംബ പ്രശ്‌നം പരിഹരിക്കാൻ പൂജ നടത്താമെന്ന് പറഞ്ഞാണ് കുടക് സ്വദേശിനിയെ ഇവിടേക്ക് എത്തിച്ചതെന്നാണ് പറഞ്ഞിട്ടുള്ളത്. ഉറക്കത്തിൽ നിന്നും ഉണർന്നപ്പോൾ ചുറ്റും കളം വരച്ച് പൂക്കൾ വിതറിയെന്നും മഞ്ഞൾ പൊടി, വാൾ എന്നിവ കണ്ടെന്നുമാണ് ഇവർ പറഞ്ഞിരുന്നത്.

അതേസമയം സ്ഥാപനം നടത്തി വന്ന അമ്പിളി ഇതെല്ലാം ഇപ്പോൾ പോലീസിന് മുന്നിൽ നിഷേധിച്ചിരിക്കുകയാണ്. തിരുവല്ല ഡി വൈ എസ് പി രാജപ്പൻ റാവുത്തർ അമ്പിളിയുടെ വിശദമായ മൊഴി വ്യാഴാഴ്ച വൈകിട്ടോടെ രേഖപ്പടുത്തിയിരുന്നു. അമ്പിളിയുമായി ബന്ധപ്പെട്ട സംഘം പല സ്ഥലങ്ങളിലും ഇത്തരത്തിൽ വ്യഭിചാര കേന്ദ്രങ്ങൾ നടത്തുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവും പ്രായപൂർത്തി ആയ രണ്ട് ആൺ മക്കളുമുള്ള ഇവർ കുടുംബ സമേതം എത്തിയാണ് വീടുകൾ ഇതിനായി വാടകക്ക് എടുക്കാറുള്ളത്. സ്വിഫ്റ്റ് കാറിലാണ് ഇവരുടെ യാത്രകൾ.

ഇടപാടുകാരായി എത്തുന്നവർക്ക് താമസം, ഭക്ഷണം, മദ്യം എല്ലാം ഇവരുടെ കേന്ദ്രത്തിൽ നൽകും ഒപ്പം വിൽപ്പനക്ക് വെച്ചിരിക്കുന്ന പെണ്ണിനേയും നൽകും. കുടക് സ്വദേശിനിയും മദ്യത്തിന് അടിമ ആയിരുന്നതായാണ് അമ്പിളി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എപ്പോഴും മദ്യപിച്ചിരിക്കുന്ന അവസ്ഥയിൽ ഇടപാടുകാർക്ക് അവരെ നൽകാൻ കഴിയാതെ വന്നിട്ടുണ്ട്. ഇടപാടുകാർക്ക് പലപ്പോഴും ഇത് ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. സംഭവ ദിവസവും സ്ഥിതി ഇത് തന്നെ ആയിരുന്നതായി ഇടനിലക്കാരി അമ്പിളി പറയുന്നു. വാടകക്ക് എടുക്കുന്ന വീടുകളിൽ എല്ലാവരും ഒരുമിച്ച് താമസിക്കുന്നതിനാൽ വന്നു പോകുന്നവരെ കുറിച്ച് ആരും കൂടുതലായി തെരക്കാറില്ല. നേരത്തെയും കർണ്ണാടക സ്വാദേശിനി ആയ യുവതി മൂന്ന് ദിവസം കൊണ്ട് 21000 രൂപ സമ്പാദിച്ചാണ് മടങ്ങിയതെന്നാണ് അമ്പിളി പറഞ്ഞിരിക്കുന്നത്.

കൊച്ചിയിൽ താമസിക്കുന്ന ഇവർക്ക് ഭർത്താവും കാമുകനും ഉണ്ട്. ഇതിനിടയിലാണ് ധന സമ്പാദനത്തിനായി ശരീര വിൽപ്പന നടത്തി വന്നിരുന്നത്. ഇതിനിടയിൽ ഇവരുടെ കാമുകൻ അനുജത്തിയുമായി അടുപ്പത്തിൽ ആകുകയും ഇത് പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്തതോടെ ഇതിൽ നിന്നും ഇയാളെ പിന്തിരിപ്പിക്കാൻ പൂജ നടത്തണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് പൂക്കളും മഞ്ഞളും വാളും ഒക്കെ വന്നതെന്ന് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ ഇനിയും ദുരൂഹത നീങ്ങാനുണ്ടെന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button