Latest NewsNewsIndia

പി.എഫ്.ഐയുടെ സാമ്പത്തിക ഉറവിടം ഗൾഫ്: റിയൽ എസ്റ്റേറ്റും പബും നടത്തി പണം നാട്ടിലേക്കയയ്ക്കുന്നുവെന്ന് എൻ.ഐ.എ

ന്യൂഡൽഹി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻ.ഐ.എയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് എൻ.ആർ.ഐ അക്കൗണ്ടുള്ള അംഗങ്ങൾ നാട്ടിലെ വിവിധ ബാങ്കുകളിലേക്ക് പണം അയയ്ക്കുകയും പിന്നീട്, ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് പി.എഫ്.ഐ നേതാക്കളുടെ അക്കൗണ്ടിലേക്ക് ഈ പണം മാറ്റുകയുമാണ് പതിവ്.

ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി എൻ.ഐ.എയുടെ അന്വേഷണത്തിൽ തെളിഞ്ഞു. നാട്ടിലെ മുസ്‍ലിംകൾക്കുള്ള സഹായം എന്ന പേരിൽ പണം ശേഖരിച്ച് പിഎഫ്ഐ, എസ്ഡിപിഐ നേതാക്കൾക്ക് അയച്ചതിന്റെ തെളിവുകളും സംഘത്തിന് ലഭിച്ചു. ഒമാനിൽ 2 ഫൗണ്ടേഷനുകളുടെ നേർക്കാണ് അന്വേഷണം നീളുന്നത്. ഇവിടെ ഫൗണ്ടേഷനുകൾ വഴി സ്വരൂപിച്ച ഫണ്ട് ഇന്ത്യയിലെത്തിച്ചു.

റിയൽ എസ്റ്റേറ്റ്, ലൈസൻസുള്ള പബ് ഇവയുടെ നടത്തിപ്പു വഴിയും പണം സ്വരൂപിച്ച് രാജ്യത്തെ അക്കൗണ്ടുകളിലേയ്ക്കയച്ചു. പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ഇതിൽ തുടർനടപടികൾ സ്വീകരിച്ചു. സിറിയയിൽ മുഹമ്മദ് ഫാഹിമി എന്ന അംഗം തീവ്രവാദ സംഘടനകൾക്ക് ഉപയോഗിച്ച കാറുകൾ മറിച്ചുവിറ്റു വലിയ തുകകൾ ശേഖരിച്ച് ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button