CinemaMollywoodLatest NewsNews

ഗോള്‍ഡിൽ നയന്‍താരയ്ക്ക് സ്പെയ്‌സ് ഇല്ല എന്ന പ്രേക്ഷകരുടെ പരാതിയോട് പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രന്‍

പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ്, നയന്‍താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ഇപ്പോഴിതാ, ചിത്രത്തില്‍ നയന്‍താരയ്ക്ക് സ്പെയ്‌സ് ഇല്ല എന്ന പ്രേക്ഷകരുടെ പരാതിയോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

‘ഗോള്‍ഡ് സിനിമയില്‍ നയന്‍താരയുടെ റോള്‍ കുറവാണ് എന്ന് കുറച്ചു പേര്‍ക്ക് പരാതിയുണ്ട്. സ്‌ക്രീന്‍ സ്‌പേസ് വച്ചാണെങ്കില്‍ നിങ്ങള്‍ പറഞ്ഞത് എങ്കില്‍ ക്ഷമിക്കണം. താന്‍ സ്‌ക്രീന്‍ സ്‌പേസ് വച്ചല്ല ക്യാരക്ടര്‍ എഴുതുന്നത്. തന്റെ സിനിമ സ്‌പെഷല്‍ താങ്ക്സില്‍ തുടങ്ങി ലാസ്റ്റ് ഫ്രെയിം വരെ ഉണ്ടാവും’.

‘അതുകൊണ്ട് തന്റെ കാഴ്ച്ചപ്പാട് നിങ്ങള്‍ ഒന്ന് നിങ്ങളുടെ സാധാരണ കണ്ണും കൊണ്ടല്ല ഉള്‍ക്കണ്ണും കൊണ്ടു നോക്കണേ. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര = സുമംഗലി ഉണ്ണികൃഷ്ണന്‍. ആദ്യ സീനില്‍ തന്നെ ഉണ്ണികൃഷ്ണന്‍ എന്ന് പറയുന്ന പഴയ ടൈപ്പ് തന്ത അയച്ച സ്ത്രീധനം എന്ന ഏര്‍പ്പാട് ആണ് ജോഷിയുടെ വീടിന്റെ മുമ്പില്‍ കാണുന്നത്’.

‘അവസാനം ഒരു ഈഗോയില്‍ ഫോണില്‍ തെറി വിളിച്ചു കല്യാണം മുടങ്ങി വീട്ടില്‍ ഇരുന്നു ആലോചിച്ചപ്പോ തോന്നി കാണും സ്വന്തം മോളെ വെറും പണത്തിനു വേണ്ടിയായിരിക്കാം കല്യാണം ആലോചിച്ചു വന്നത്. 200 കോടിയല്ല, ഒരു പക്ഷേ ഇരുപതിനായിരം കോടി ഉണ്ടാക്കാന്‍ തന്റെ സ്വന്തം മകള്‍ക്ക് ബുദ്ധിയുണ്ട് എന്ന് ഉണ്ണികൃഷ്ണന്‍ എന്ന പഴയ തന്തയ്ക്ക് ഒരു പുതിയ ബുദ്ധി ഉദിച്ചു കാണാം’.

‘അവിടെ 200 കോടിക്ക് ഉണ്ണികൃഷ്ണന്‍ കണ്ണടച്ചപ്പോള്‍ കിട്ടിയത് തന്റെ സ്വന്തം മകളെ ”കാണാന്‍” ഉള്ള തിരിച്ചു അറിവാണ്. സുമംഗലി സ്വന്തം അമ്മയ്ക്ക് വന്ന അവസ്ഥ തനിക്ക് വേണ്ട എന്ന് ബോധം കോവിഡ് കാലത്തു വെറുതെ ഇരുന്ന് ആലോചിച്ചപ്പോ കിട്ടിക്കാണും. അതുകൊണ്ടായിരിക്കും സുമംഗലിക്ക് ഐഡിയ ഷാജിയേയും മകന്‍ സുനേഷ് ഷാജിയേയും ഔട്ട് ഓഫ് പ്ലേസ് ആയി തോന്നിയത്’.

Read Also:- ‘നയന സ്വയം കഴുത്ത് ഞെരിച്ച് മരിച്ചു’: വിചിത്ര വാദവുമായി ഫോറൻസിക്, പുനരന്വേഷണത്തിന് സാധ്യത

‘കുറച്ചു ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് പ്രൊമോഷനും ഇന്റര്‍വ്യൂസും കൊടുക്കാത്തത്. എത്ര ആക്ടേഴ്‌സ് വന്നാലും കാര്യമില്ല അല്‍ഫോണ്‍സ് പുത്രന്‍ വന്നാല്‍ മാത്രമേ പ്രമോഷന്‍ ചെയ്യുകയുള്ളൂ എന്ന് ഏതൊക്കെയോ ചാനല്‍ പറഞ്ഞു. നിങ്ങളോടു ദേഷ്യമോ വിഷമമോ ഉള്ളത് കൊണ്ടല്ല’ അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button