KeralaLatest NewsNews

7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: അമ്മായിയമ്മയുടെ ക്രൂരത പുറത്ത്

തിരുവനന്തപുരം: പാറശാലയില്‍ 7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഒരാഴ്ച മുമ്പ് വീടിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്. പാറശ്ശാല മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27) യെയാണ് തീ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അരുണിമയെ ഭർതൃമാതാവ് പീഡിപ്പിച്ചിരുന്നതായി റിപ്പോർട്ട്. അരുണിമയും ഭർത്താവ് അജയുടെ മാതാവ് ലതയും തമ്മിലുള്ള ഫോൺസംഭാഷണം പുറത്തുവന്നിരുന്നു. ഭർതൃമാതാവ് വളരെ മോശമായ രീതിയിൽ സംസാരിക്കുകയും, തന്റെയും തന്റെ കുഞ്ഞിന്റെയും മരണത്തിനുത്തരവാദി നിങ്ങളായിരിക്കുമെന്ന് അരുണിമ പറയുന്നതിന്റെയും സംഭാഷണങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇതോടൊപ്പം, തന്റെ അമ്മ അരുണിമയെ കൊല്ലുമെന്നും അവരെ ഇവിടെ നിന്നും രക്ഷപ്പെടുത്തണമെന്നും അജയ് പ്രകാശിന്റെ അനിയൻ അജയ് പ്രദീഷ് പറയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൈനികനായ ഭര്‍ത്താവ് അജയ് പ്രകാശ് അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കെയാണ് ദാരുണമായ സംഭവമുണ്ടായത്. ശരീരത്തില്‍ മണ്ണെണ്ണ വീണ് തീ പൊള്ളലേറ്റ നിലയിലായിരുന്നു അരുണിമയെ കണ്ടെത്തിയത്. അരുണിമയ്ക്ക് അറുപത് ശതമാനം പൊള്ളലേറ്റതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ജോലി സ്ഥലത്ത് അജയ് പ്രകാശിന്റെ കൂടെയായിരുന്ന അരുണിമ ഈ അവധിക്കാണ് പാറശാലയില്‍ എത്തിയത്. ഇരുവര്‍ക്കും ഇടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് അരുണിമയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അരുണിമയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചുവെങ്കിലും പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button