Latest NewsNewsIndia

വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല: ഹൈക്കോടതി

ഒഡീഷ: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഒഡീഷ ഹൈക്കോടതി. സ്ത്രീയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, പ്രതികള്‍ക്കെതിരെ ബലാത്സംഗം എന്ന ക്രിമിനല്‍ നിയമം ഉപയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഒരു ബലാത്സംഗക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിർണ്ണായക പരാമര്‍ശം.

ഒരു സ്ത്രീയുടെ സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍, ആ കേസിലെ പ്രതികള്‍ക്കെതിരെ ഐപിസി 375 ഉപയോഗിക്കാനാകില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. അതേസമയം, പ്രതികള്‍ക്കെതിരെ മറ്റ് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു.

75 വര്‍ഷങ്ങളുടെ കാത്തിരിപ്പ്: കശ്മീരിലെ അനന്ത്‌നാഗില്‍ വൈദ്യുതി എത്തി, വെളിച്ചമെത്തിയത് പിഎം വികസന പാക്കേജ് പദ്ധതിയില്‍

ഐപിസി 375 പ്രകാരം ക്രോഡീകരിച്ചിട്ടുള്ള ബലാത്സംഗത്തിന്റെ വിഭാഗത്തില്‍ പെടാത്തതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കുന്നത് തെറ്റാണെന്ന് തോന്നുന്നുവെന്ന്, വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് സഞ്ജിബ് പാനിഗ്രാഹി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസില്‍ പ്രതിക്ക് കീഴ്‌ക്കോടതിയില്‍ സോപാധിക ജാമ്യം നല്‍കാനും ഉത്തരവായി. പ്രതികള്‍ അന്വേഷണ നടപടികളില്‍ സഹകരിക്കണമെന്നും ഇരയെ ഭീഷണിപ്പെടുത്താന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല ചരിത്രം രചിച്ചത്, ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ

ഭോപ്പാലില്‍ നിന്നുള്ള യുവതിയുമായി വിവാഹ വാഗ്ദാനം നല്‍കി യുവാവ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതായാണ് പരാതി. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ യുവതിയുടെ പരാതിയില്‍ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് പ്രതി ഒഡീഷ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button