Latest NewsIndiaNews

ലഹരി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ബൈക്കില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്

പിലിഭിത്ത്: ലഹരി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ബൈക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഗുംഗ്ഛായി ഗ്രാമത്തിലാണ് സംഭവം. 200 മീറ്ററിലധികമാണ് ഇത്തരത്തില്‍ ഗര്‍ഭിണിയെ വലിച്ചിഴച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. സുമന്‍ എന്ന ഗര്‍ഭിണിയായ സ്ത്രീയെ സംഭവത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ഭര്‍ത്താവ് റാം ഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: ചപ്പുചവറുകള്‍ വലിച്ചിട്ട് വീടിന് മുന്‍വശം വൃത്തികേടാക്കുന്നു, വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആസിഡ് ആക്രമണം

ശനിയാഴ്ച വൈകീട്ട് ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയതിന് സുമന്‍ ഭര്‍ത്താവിനെ ശകാരിച്ചിരുന്നു. വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ റാം ഗോപാല്‍ സുമനെ മര്‍ദ്ദിച്ചു. ഇതിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്ന പരിഗണന പോലും നല്‍കാതെ ക്ഷുഭിതനായ ഭര്‍ത്താവ് സ്ത്രീയെ ബൈക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റാം ഗോപാലിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സുമന്റെ സഹോദരനെത്തിയാണ് സഹോദരിയെ രക്ഷിച്ചത്. സഹോദരന്‍ തന്നെയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും.

Read Also: ചപ്പുചവറുകള്‍ വലിച്ചിട്ട് വീടിന് മുന്‍വശം വൃത്തികേടാക്കുന്നു, വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആസിഡ് ആക്രമണം

മൂന്ന് വര്‍ഷം മുന്‍പാണ് റാം ഗോപാല്‍ സുമനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം ഏറെ താമസമില്ലാതെ തന്നെ റാം ഗോപാല്‍ ലഹരിക്ക് അടിമയായെന്നാണ് സുമന്‍ ആരോപിക്കുന്നത്. നിലവില്‍ എട്ട് മാസം ഗര്‍ഭിണിയാണ് സുമന്‍. ലഹരി ഉപയോഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. സുമനെ ഭര്‍ത്താവ് ആക്രമിക്കുന്ന സമയത്ത് ഇയാളുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു.

 

പിലിഭിത്ത്: ലഹരി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ബൈക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഗുംഗ്ഛായി ഗ്രാമത്തിലാണ് സംഭവം. 200 മീറ്ററിലധികമാണ് ഇത്തരത്തില്‍ ഗര്‍ഭിണിയെ വലിച്ചിഴച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. സുമന്‍ എന്ന ഗര്‍ഭിണിയായ സ്ത്രീയെ സംഭവത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ഭര്‍ത്താവ് റാം ഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകീട്ട് ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയതിന് സുമന്‍ ഭര്‍ത്താവിനെ ശകാരിച്ചിരുന്നു. വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ റാം ഗോപാല്‍ സുമനെ മര്‍ദ്ദിച്ചു. ഇതിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്ന പരിഗണന പോലും നല്‍കാതെ ക്ഷുഭിതനായ ഭര്‍ത്താവ് സ്ത്രീയെ ബൈക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റാം ഗോപാലിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സുമന്റെ സഹോദരനെത്തിയാണ് സഹോദരിയെ രക്ഷിച്ചത്. സഹോദരന്‍ തന്നെയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും.

മൂന്ന് വര്‍ഷം മുന്‍പാണ് റാം ഗോപാല്‍ സുമനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം ഏറെ താമസമില്ലാതെ തന്നെ റാം ഗോപാല്‍ ലഹരിക്ക് അടിമയായെന്നാണ് സുമന്‍ ആരോപിക്കുന്നത്. നിലവില്‍ എട്ട് മാസം ഗര്‍ഭിണിയാണ് സുമന്‍. ലഹരി ഉപയോഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. സുമനെ ഭര്‍ത്താവ് ആക്രമിക്കുന്ന സമയത്ത് ഇയാളുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button