Article

2023ലെ കേന്ദ്ര ബജറ്റില്‍ ജനങ്ങള്‍ക്ക് അനുകൂലമായ നികുതി പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൊഴുക്കുന്നു. ഇടത്തരക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചില നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങള്‍ കാത്തിരിക്കുന്ന നികുതി ഇളവുകള്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ പരിഗണിക്കപ്പെടുമെന്നാണ് സൂചന.

Read Also: 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും വീണ്ടും: ‘എലോൺ’ തിയേറ്ററുകളിലേക്ക്

രാജ്യത്തെ ആദായനികുതി സ്ലാബ് അവസാനമായി പരിഷ്‌കരിച്ചത് 2014ല്‍ ആയിരുന്നു. മധ്യവര്‍ഗത്തിന് ആശ്വാസം നല്‍കുന്ന നികുതി പരിഷ്‌കാരങ്ങളായിരുന്നു അന്ന് നടപ്പാക്കിയത്. എന്നാല്‍ വര്‍ഷം കഴിയുന്തോറും കൂടിവരുന്ന പണപ്പെരുപ്പം സ്ഥിതി മാറ്റിമറിച്ചിരിക്കുകയാണ്.

വരാനിരിക്കുന്ന ബജറ്റില്‍ സാധാരണക്കാരനെ തൃപ്തിപ്പെടുത്തുന്ന നയങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

നികുതിയില്‍ കാര്യമായ ഇളവ് ഉണ്ടാകുമെന്ന് തന്നെയാണ് പെന്‍ഷന്‍കാരും മറ്റ് ഉദ്യോഗസ്ഥരും പ്രതീക്ഷിക്കുന്നത്. നിലവില്‍ 50000 രൂപ ഇളവാണ് നല്‍കി വരുന്നത്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ പണപ്പെരുപ്പം മൂലം നിലവില്‍ ജീവിതച്ചെലവ് വര്‍ധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബജറ്റില്‍ കാര്യമായ നികുതി ആനൂകുല്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് തന്നെയാണ് ഉയരുന്ന ആവശ്യം.

നിലവില്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ലഭ്യമായ നികുതി ഇളവിന്റെ പരിധി 1,50,000 രൂപയാണ്. ഈ പരിധി വര്‍ധിപ്പിക്കണമെന്നത് ദീര്‍ഘകാലമായിട്ടുള്ള ആവശ്യമാണ്. ഈ തുകയുടെ പരിധി 2,00,000 ആയി ഉയര്‍ത്തണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്. ഇക്കാര്യം വരാനിരിക്കുന്ന ബജറ്റില്‍ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്.

നികുതിദായകര്‍ക്ക് വ്യക്തിഗത നികുതിയിളവ് അനുവദിക്കണമെന്ന് വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു. നികുതി നിരക്ക് കുറച്ചോ, അല്ലെങ്കില്‍ നികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയോ ഈ ഇളവ് നല്‍കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

അതേസമയം നിലവിലെ നികുതികളെ കൂടുതല്‍ കാര്യക്ഷമമാക്കുന്ന പരിഷ്‌കാരങ്ങളായിരിക്കും ബജറ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. നികുതി സ്ലാബ് ചിലപ്പോള്‍ വ്യത്യാസപ്പെടാം. അതുകൂടാതെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുന്ന തുകയുടെ പരിധിയും വര്‍ധിച്ചേക്കാമെന്നും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

കോവിഡിന് ശേഷവും നിരവധി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരുന്നത് ഒരര്‍ത്ഥത്തില്‍ തൊഴില്‍ദാതാവിനും തൊഴിലാളികള്‍ക്കും ലാഭകരമാണ്. അതുകൊണ്ട് തന്നെ വര്‍ക്കം ഫ്രം ഹോം തുടരുന്ന സ്ഥിര ശമ്പളക്കാര്‍ക്കും നികുതി ഇളവുകള്‍ നല്‍കാനുള്ള നയങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button