Latest NewsNewsIndia

ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെ? സർക്കാർ എന്തിനാണ് ഇതിൽ ഇടപെടുന്നതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെയെന്നും സർക്കാർ എന്തിനാണ് ഇതിൽ ഇടപെടുന്നതെന്നും സുപ്രീം കോടതി നിരീക്ഷണം. ആന്ധ്രയിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ  ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിൻ്റെയാണ് നിരീക്ഷണം. തമിഴ് നാട്ടിലുള്ള അഹോബിലം മഠത്തിന്‍റെ  ക്ഷേത്രം ആന്ധ്രയിലാണ്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലുമായതിനാൽ  ക്ഷേത്രഭരണത്തിനുള്ള മഠത്തിന്‍റെ  അവകാശം നഷ്ടമാകില്ലെന്ന് ഹൈക്കോടതി വിധിച്ചു.

ഇതിനെതിരെയാണ് സർക്കാർ അപ്പീലീൽ നൽകിയത്. അഹോബിലം മഠത്തിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ സതീഷ് പ്രസരന്‍, അഭിഭാഷകരായ സി. ശ്രീധരന്‍, പി.ബി സുരേഷ്, വിപിന്‍ നായര്‍ എന്നിവർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button