Latest NewsKeralaNews

ലൈഫ് മിഷൻ അട്ടിമറിച്ച് പാവങ്ങൾക്ക് വീടെന്ന സ്വപ്‌നം നിഷേധിക്കാൻ യുഡിഎഫ് ഗൂഢാലോചന നടത്തുന്നു: ആരോപണവുമായി എം ബി രാജേഷ്

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി അട്ടിമറിച്ച് പാവങ്ങൾക്ക് വീട് എന്ന സ്വപ്നവും നിഷേധിക്കാൻ യുഡിഎഫ് ഗൂഢാലോചന നടത്തുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഇതിനായി മോദി സർക്കാരുമായും യുഡിഎഫ് കൈകോർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾ ലൈഫ് മിഷനെതിരായി നടത്തുന്ന അന്വേഷണങ്ങൾക്ക് അടിസ്ഥാനം യുഡിഎഫുകാർ സിബിഐയ്ക്ക് നൽകിയ പരാതിയാണെന്നും അദ്ദേഹം പറഞ്ഞു.

Read  Also: രണ്ടു തുടകൾക്കിടയിലല്ല, രണ്ടു ചെവികൾക്കിടയിലാണ് ഒരാളുടെ ജെൻഡറും സെക്ഷ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നത്: കുറിപ്പ്

അവസരം കാത്തിരുന്ന ബിജെപി സർക്കാർ ഈ പരാതിയുടെ മറവിൽ എല്ലാ അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് ലൈഫ് മിഷനെ തകർക്കാനാണ് നോക്കുന്നത്. യുഡിഎഫ് ജയിച്ചാൽ ലൈഫ് പദ്ധതി ഇല്ലാതാക്കുമെന്ന യുഡിഎഫ് കൺവീനർ എം എം ഹസന്റെ പാഴ്‌സ്വപ്നം യാഥാർഥ്യമാക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ഭവനരഹിതർക്ക് 1000 വീട് നിർമ്മിച്ചു നൽകുമെന്ന കെപിസിസിയുടെ പ്രഖ്യാപനത്തെ തുടർന്ന് നിർമ്മിച്ച് കൈമാറിയ വീടുകളുടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം. ഇതിനായി പണപ്പിരിവ് 3.43 കോടി രുപ പിരിച്ചു. ആകെ കൈമാറിയത് 42 വീടും. പണി പൂർത്തീകരിച്ചത് 450 വീടും, പുരോഗമിക്കുന്നത് 348 വീടും എന്നത് അവകാശവാദത്തിൽ മാത്രമൊതുങ്ങി. ആർക്കൊക്കെ വീട് നൽകിയെന്ന് അറിയാൻ ആകാംക്ഷയുണ്ട്. പാവപ്പെട്ടവർക്കായി 2000 വീട് നിർമ്മിച്ചു നൽകുമെന്ന് സിപിഎം പ്രഖ്യാപിച്ചു. 1262 വീട് പൂർത്തീകരിച്ചു. 750 വീട് നിർമ്മാണത്തിലാണ്. ഭവനരഹിതർക്ക് വീട് ഉറപ്പാക്കുന്നതിൽ സിപിഎമ്മിനും കോൺഗ്രസിനുമുള്ള പ്രതിബദ്ധതയും ആത്മാർത്ഥതയുമാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ ചൈന ചാര ബലൂൺ ഉപയോഗിച്ചു: റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button