Latest NewsNewsIndiaInternational

‘നന്ദി, ഹിന്ദുസ്ഥാൻ, നിങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടെന്നത് ഒരു ആശ്വാസമാണ്’: ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് തുർക്കി ജനത

ഹതായ്: ‘നന്ദി, ഹിന്ദുസ്ഥാൻ, അവർ ഞങ്ങളോടൊപ്പമുണ്ടെന്നതിൽ ഞങ്ങൾ അഭിനന്ദിക്കുന്നു. ഞങ്ങൾക്ക് ആശ്വാസമാണ്. നിരവധി പേരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി’, ഡോക്ടർമാരുടെ ശ്രമങ്ങളെ അഭിനന്ദിച്ച് കൊണ്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു രോഗി പറയുന്നു. ഈ ആഴ്ച ആദ്യം, ഒരു തുർക്കി വനിത ഇന്ത്യൻ ആർമി വനിതാ സൈനികന്റെ മുഖത്ത് ചുംബിക്കുന്ന ചിത്രം ഓൺലൈനിൽ വൈറലായിരുന്നു. ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് പോസ്റ്റ് ഷെയർ ചെയ്തത്.

ഗതാഗതക്കുരുക്ക്, വെള്ളം നിറഞ്ഞ അടിപ്പാതകൾ, കോൺക്രീറ്റിന്റെയും അവശിഷ്ടങ്ങളുടെയും കുന്നുകൾ, ആഴത്തിലുള്ള വിള്ളലുകളുള്ള കെട്ടിടങ്ങൾ, പൂജ്യത്തിന് താഴെയുള്ള താപനിലയിൽ ഭവനരഹിതരായ ആളുകൾ ഇങ്ങനെ പോകുന്നു തുർക്കിയിലെ കാഴ്ചകൾ. ഇന്ത്യൻ ആർമിയുടെ 99 അംഗ മെഡിക്കൽ സംഘം കഠിനമായ അഞ്ച് മണിക്കൂർ ഡ്രൈവ് നടത്തി ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ കണ്ട കാഴ്ചകളാണിത്. തെക്കൻ തുർക്കിയിലെ ഹതായ് പ്രവിശ്യയിലെ ഭൂകമ്പ ബാധിത നഗരമായ ഇസ്‌കെൻഡറുണിലേക്ക് ഇന്ത്യൻ സൈന്യം യാത്ര തിരിച്ചത് രക്ഷാപ്രവർത്തനത്തിനായിട്ടായിരുന്നു.

ഭൂകമ്പത്തിൽ അകപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ സൈന്യം തുർക്കിയിലെ ഹതായിൽ ഒരു ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചിരിക്കുകയാണ്. ആറ് മണിക്കൂറിനുള്ളിൽ സജ്ജീകരിച്ച ആശുപത്രി, പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്നു. തുർക്കിയിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെ വിളക്കേന്തുകയാണ് ഇന്ത്യൻ ഡോക്ടർമാർ.

ഇന്ത്യയിൽ നിന്നുള്ള എട്ട് മണിക്കൂർ നീണ്ട വിമാനത്തിന് ശേഷം, സൈന്യത്തിന്റെ 60 പാരാ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റ് ചൊവ്വാഴ്ച രണ്ട് വ്യത്യസ്ത ബാച്ചുകളായി തുർക്കിയിലിറങ്ങി. തുർക്കിയിൽ വൻ ഭൂകമ്പം ഉണ്ടാകുകയും 28,000 ത്തോളം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഥലത്തേക്കായിരുന്നു അവരുടെ യാത്ര.

Also Read:പെണ്‍കുട്ടികള്‍ക്കായി രണ്ട് ദിവസംകൊണ്ട് 10ലക്ഷം സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍: പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി മോദി

തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 28,000 ആയി ഉയർന്നു. മരണനിരക്ക് ഇനിയും വർദ്ധിക്കാനാണ് സാധ്യത. ഇപ്പോൾ ഉള്ളതിനേക്കാൾ ഇരട്ടി, അല്ലെങ്കിൽ അത്ര തന്നെ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിൽ അകപ്പെട്ടവർക്ക് വൈദ്യസഹായം നൽകുന്നതിനായി 96 ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരുടെ സംഘം ഹതായ്‌സ് ഇസ്‌കെൻഡറുണിലെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിലയുറപ്പിച്ചിട്ടുണ്ട്.

താപനില പൂജ്യത്തിന് താഴെയായിരുന്നിട്ടും തുർക്കിയിലുടനീളമുള്ള അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ ജീവൻ ബാക്കിയുള്ളവരെ തിരയുകയാണ്. കെട്ടിട അവശിഷ്ടങ്ങൾക്കടിയിലെ അവസാന ജീവന്റെ തുടിപ്പും രക്ഷപ്പെടുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവർ. ഏകദേശം 800 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് 60 പാരാ ഫീൽഡ് ഹോസ്പിറ്റലിന്റെ കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ യദുവീർ സിംഗ് എൻ‌ഡി‌ടി‌വിയോട് പറഞ്ഞു. ഏകദേശം 10 വലിയ ശസ്ത്രക്രിയകൾ ഈ ആശുപത്രിയിൽ നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button