Latest NewsKeralaNews

പള്ളി ഭരണ സമിതിയെ ചോദ്യം ചെയ്തു: പള്ളിയിൽ നിസ്കരിക്കാനെത്തിയ സി.പി.എം നേതാവിനെ തല്ലിച്ചതച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ

അമ്പലപ്പുഴ: പള്ളിയിൽ നിസ്കരിക്കാനെത്തിയ സി.പി.എം പ്രവർത്തകനെ ആക്രമിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ. എസ്.ഡി.പി.ഐ നേതാക്കളായ നന്ദികാട് സുധീർ, അഞ്ചിൽ ഷഫീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം നേതാവായ ഷാജിക്കാണ് മർദ്ദനമേറ്റത്. പള്ളിയിൽ നിസ്കരിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

തിങ്കളാഴ്ച വൈകിട്ട് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളി ഭരണ സമിതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടന്ന അഭിപ്രായ വ്യത്യാസമാണ് മർദ്ദനത്തിന് കാരണം. ഏതാനും മാസങ്ങൾ മുൻപാണ് പുതിയ പള്ളി ഭരണ സമിതി അധികാരത്തിലെത്തിയത്. ഇതിനെ ചോദ്യം ഷാജി ചോദ്യം ചെയ്തിരുന്നു. പിന്നാലെ, സുധീർ ഷാജിയെ മർദ്ദിച്ചു. എന്നാൽ, അപ്പോൾ ഷാജി പരാതി നൽകിയിരുന്നില്ല. സംഭവത്തെ തുടർന്ന് വീണ്ടും മർദ്ദനമേൽക്കേണ്ടി വന്നതോടെയാണ് ഷാജി പരാതി നൽകിയത്.

ആദ്യം മർദ്ദിച്ചതിന് പിന്നാലെ പലതവണ സുധീർ ഷാജിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ തിങ്കളാഴ്ച ഷാജി നിസ്കാരത്തിനായി പള്ളിയിലെത്തി. സി.സി.ടി.വി ഇല്ലാത്ത സ്ഥലം നോക്കി സുധീറും ഷഫീറും ഷാജിയെ എത്തിച്ച് മർദ്ദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button