Latest NewsIndiaNewsCrime

കാമുകനു വേണ്ടി ഭർത്താവിനെ ഒഴിവാക്കി: കൈയൊഴിഞ്ഞ കാമുകനെ യുവതി കൊന്നത് ക്രൂരമായി – നാടിനെ നടുക്കിയ സംഭവമിങ്ങനെ

കാമുകനു വേണ്ടി ഭർത്താവിനെ ചതിച്ച് ഒഴിവാക്കിയ യുവതി ഒടുവിൽ താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകിയായി മാറി. ഒടുവിൽ യുവതി കൊലപ്പെടുത്തിയത്, തന്നെ കൈയൊഴിഞ്ഞ കാമുകനെ തന്നെ. കന്യാകുമാരി ജില്ലയിലെ ആരുവാമൊഴിയിൽ ആണ് സംഭവം നടന്നത്. നാഗർകോവിൽ വടശേരി സ്വദേശി രതീഷ് കുമാറിനെ (35) കൊലപ്പെടുത്തിയ മണവാളക്കുറിച്ചി സ്വദേശി മേക്സണിൻ്റെ ഭാര്യയായിരുന്ന ഷീബയെ (37) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈയിലാണ് നാടിനെ നടുക്കിയ സംഭവം.

കാമുകനെ കൊലപ്പെടുത്തിയ ഷീബ ഒളിവിൽ പോയില്ല. പകരം പൊലീസിന് പിടികൊടുത്തു. രതീഷിനെ കൊലപ്പെടുത്തിയ ശേഷം, ഷീബ പൊലീസുകാരെ സംഭവസ്ഥലത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കാമുകനെ സ്നേഹം നടിച്ച് ഉറക്ക ഗുളിക കലർത്തിയ ഭക്ഷണം നൽകി മയക്കിയ ശേഷമായിരുന്നു കൊലപാതകം നടത്തിയത്. ഇഎസ്ഐ ആശുപത്രിയിൽ വച്ചുതന്നെയായിരുന്നു കൊലപാതകം നടന്നത്. ആരുവാമൊഴി ഇഎസ്‌ഐ ആശുപത്രി ജീവനക്കാരനാണ് കൊല്ലപ്പെട്ട രതീഷ്.

ഷീബയ്ക്ക് ഭർത്താവും കുട്ടികളും ഉള്ളതാണ്. സ്വകാര്യ പോളിടെക്‌നിക് കോളേജില്‍ അധ്യാപികയാണ് ഷീബ. 2013ൽ രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ ഇഎസ്ഐ ഫാർമസിയിൽ മരുന്ന് വാങ്ങാൻ പോയിരുന്നു. അന്നാണ് ഷീബ രതീഷിനെ പരിചയപ്പെടുന്നത്. 2017 വരെ ഇവർ രഹസ്യബന്ധം പുലർത്തി. ഇതറിഞ്ഞ ഭർത്താവ് മെക്‌സൺ രതീഷ് കുമാർ ഷീബയെ ശല്യപ്പെടുത്തുന്നതായി പൊലീസിൽ പരാതിപ്പെട്ടു. എന്നാൽ, ഇങ്ങനെയൊരു സംഭവമില്ലെന്നായിരുന്നു ഷീബയുടെ മൊഴി. ഇതോടെ, രതീഷിനെ പൊലീസ് വെറുതെവിട്ടു. 2017 ലായിരുന്നു ഈ സംഭവങ്ങൾ. ഇതിനിടെ മേക്സണെ ഡിവോഴ്സ് ചെയ്‌താൽ വിവാഹം ചെയ്യാമെന്ന് രതീഷ് കുമാർ ഷീബയ്ക്ക് വാക്കു നൽകുകയായിരുന്നു.

Also Read:കാട്ടുപന്നിയുടെ ആക്രമണം : തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

തുടർന്ന് ഷീബ 2019ൽ ഭർത്താവ് മാക്സണുമായി വിവാഹമോചനം നേടി. ശേഷം ഹോസ്റ്റലിൽ താമസം ആരംഭിച്ചു. ജോലിക്കും പോയി. എന്നാൽ, 2021 ൽ രതീഷ് ഷീബയെ ചതിച്ചു. മറ്റൊരു വിവാഹം കഴിച്ചു. വീട്ടുകാർ നിർബന്ധിച്ചത് കൊണ്ടാണെന്നായിരുന്നു രതീഷ് ഷീബയോട് പറഞ്ഞിരുന്നത്. പലതവണ കാമുകനെ കാണാൻ ശ്രമിച്ചെങ്കിലും ഇയാൾ മുന്നിലേക്ക് വന്നില്ല. താൻ വിവാഹമോചനത്തിന് ശ്രമിക്കുകയാണെന്നും അതു നടന്നുകഴിഞ്ഞാലുടൻ നമ്മുടെ വിവാഹം നടക്കുമെന്നും രതീഷ് കുമാർ ഷീബയെ പറഞ്ഞു വിശ്വസിപ്പിച്ചു. .

ഇതിനിടെ, രതീഷിന്റെ ഭാര്യ ഗർഭിണിയായി. ഇതോടെ രതീഷ് തന്നെ ചതിക്കുകയായിരുന്നുവെന്ന് ഷീബ മനസിലാക്കി. സ്നേഹനിധിയായ ഭർത്താവിനെയും മക്കളെയും ഒഴിവാക്കി കാമുകന്റെ പുറകെ പോയ തനിക്ക് കിട്ടിയ ശിക്ഷയാണ് ഈ ചതിയെന്ന് ഷീബ കരുതി. രതീഷിനെ കൊല്ലാൻ തന്നെ ഷീബ തീരുമാനിച്ചു. തന്റെ ജന്മദിനത്തിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ്, കൊണ്ടുവന്ന ചോറിൽ ഉറക്ക ഗുളികകൾ പൊടിച്ചു കലർത്തി ഷീബ രതീഷിനു ഭക്ഷണം വിളമ്പി.

രതീഷ് കുമാർ അബോധാവസ്ഥയിലായിരിക്കെ ഒളിപ്പിച്ചുവച്ചിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ രതീഷിനെ കുത്തുകയായിരുന്നു. ഏകദേശം മുപ്പതോളം തവണ ഷീബ കുത്തി. താനുമായി സംസാരിക്കാന്‍ പോലും രതീഷ് താല്‍പര്യം പ്രകടിപ്പിക്കാതായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഷീബ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിനു ശേഷം പൊലീസിൻ്റെ എമർജൻസി നമ്പറായ 100-ൽ ബന്ധപ്പെട്ടു. മൃതദേഹവും താനും ആശുപത്രിയിലുണ്ടെന്ന് ഷീബ വ്യക്തമാക്കി. സംഭവ സ്ഥലത്തെത്തിയ പൊലീസ് കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന രതീഷ് കുമാറിനെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button