Latest NewsKeralaNews

‘കൈയിലെ മുറിവ് കണ്ടപ്പോള്‍ ഉമ്മ പിടിച്ചു, ലൗവ്വർ തേച്ചപ്പോൾ ചെയ്തതാണെന്ന് പറഞ്ഞു’:എംഡിഎംഎ കാരിയറായ 14 വയസുകാരി പറയുന്നു

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കൾ തന്നെ ലഹരിമരുന്ന് കാരിയറാക്കിയെന്ന പതിനാലുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് വർഷത്തോളമായി പെൺകുട്ടി ലഹരിമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയിട്ട്. വളരെ അപകടകരമായ രീതിയിലായിരുന്നു പെൺകുട്ടിയുടെ ഉപയോഗം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങിയെന്നും, പിന്നീട് സംഘം തന്നെ കാരിയറായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരിമരുന്ന് സംഘത്തിന്റെ കെണിയിൽ പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

റോയല്‍ ഡ്രഗ്‌സ് എന്ന ഗ്രൂപ്പിൽ തന്റെ സുഹൃത്ത് തന്നെ ആഡ് ചെയ്യുകയും, അവിടെ നിന്ന് പരിചയപ്പെട്ട കുറച്ച് ചെറുപ്പക്കാർ ആണ് തനിക്ക് ഡ്രഗ്സ് തന്നതെന്നും പെൺകുട്ടി പറയുന്നു. താൻ പഠിക്കുന്ന സ്‌കൂളിന്റെ മുന്നിൽ വെച്ചാണ് യുവാക്കൾ എം.ഡി.എം.എ കൊണ്ടുതന്നിരുന്നതെന്നും, ആരെങ്കിലും കണ്ടാലും പ്രശ്നമില്ലെന്നുമാണ് പെൺകുട്ടി വെളിപ്പെടുത്തുന്നത്. 25 വയസുള്ള യുവാക്കളായിരുന്നു ഇതിന്റെ പിന്നിലെന്നാണ് പെൺകുട്ടി നൽകുന്ന വിശദീകരണം.

Also Read:നേരത്തെ സിപിഐഎം പാലൂട്ടി വളർത്തിയവരാണ് ഇപ്പോൾ കൊലവിളി നടത്തുന്നത്, തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് പറയണം; കെ.സുരേന്ദ്രൻ

‘ആദ്യമൊന്നും പൈസയില്ലായിരുന്നു. ഫ്രീയായിട്ടാണ് എനിക്ക് തന്നത്. പിന്നെ കാരിയര്‍ ആയപ്പോ കുഴപ്പമില്ല. വൈകിട്ടാണ് കൊണ്ടുതരിക. ഫോണിൽ നോക്കി ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞ് അവർ ഒരു ലിങ്ക് കൂടെ അയച്ച് തന്നു. എന്റെ കൂട്ടുകാർ ഒന്നും ഉപയോഗിക്കുന്നില്ല. പക്ഷേ, ഈ സംഘത്തിന്റെ കൂടെയുള്ള പെൺകുട്ടികൾ ഒക്കെ യൂസ് ചെയ്യാറുണ്ട്. ഏഴാംക്ലാസ് അവസാനംമുതലാണ് കാരിയറായത്. വേറെ കുറേ ഫ്രണ്ട്‌സുണ്ട്. അവര്‍ക്കാണ് കൊടുക്കേണ്ടത്. എവിടെ ആണ് വരേണ്ടത് എന്ന് മെസ്സേജ് അയച്ച് പറയും. നമ്മൾ അവിടെ കൊണ്ട് കൊടുക്കും. ഒരുഗ്രാമിന് 700 രൂപയൊക്കെയാണ് കിട്ടിയിരുന്നത്. പക്ഷേ, കുറെ കഴിഞ്ഞ് എന്റെ കൈയിലെ വരയെല്ലാം കണ്ടപ്പോള്‍ ഉമ്മ എന്താണെന്ന് ചോദിച്ചു. ആദ്യം ഒന്നും പറഞ്ഞില്ല. ലൗവര്‍ തേച്ചപ്പോള്‍ അതിന്റെ ഫീലിങ് കൊണ്ട് വരച്ചതാണെന്നാണ് പറഞ്ഞത്. പിന്നീടും വരഞ്ഞത് കണ്ടപ്പോള്‍ വീണ്ടും ചോദിച്ചു. അപ്പോളാണ് ഇങ്ങനെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞത്’, പെൺകുട്ടി മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.

രണ്ട് വർഷം മുൻപ് ആണ് പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ അപരിചിതരായ യുവാക്കളെ പരിചയപ്പെടുന്നത്. ഇവർ പെൺകുട്ടിക്ക് ആദ്യം സൗജന്യമായിട്ടായിരുന്നു ലഹരിമരുന്ന് നൽകിയിരുന്നത്. പിന്നീട് ആണ് കാരിയർ ആയത്. കൈയിൽ ബ്ലേഡുകൊണ്ട് മുറിവുണ്ടാക്കി അതിൽ ലഹരിമരുന്ന് വെച്ചാണ് പെൺകുട്ടി ഉപയോഗിച്ചിരുന്നത്. മകളുടെ കൈയ്യിലെ മുറിവ് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button