KeralaLatest NewsNews

ജോണ്‍ ബ്രിട്ടാസ് രാത്രി 12ന് ശേഷം സോളാര്‍ കേസ് പ്രതിയുമായി നിരന്തരം സല്ലാപത്തിലായിരുന്നു

ബ്രിട്ടാസിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്റര്‍

തിരുവനന്തപുരം : ജോണ്‍ബ്രിട്ടാസിനെതിരെ കടുത്ത ആരോപണങ്ങളുമായി ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്റര്‍ ജി ശക്തിധരന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബ്രിട്ടാസിന് എതിരെ അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.

Read Also: ഇന്ത്യന്‍ സൈന്യം തുര്‍ക്കിയില്‍ താത്കാലിക ആശുപത്രി സജ്ജീകരിച്ചത് കേവലം മിനിട്ടുകള്‍ എടുത്ത്

ചാനല്‍ മേധാവിയും അഭിസാരികയും ഉമ്മന്‍ചാണ്ടി ‘വധ’വും: ഒരു ആധുനിക അപസര്‍പ്പക കഥ എന്ന തലക്കെട്ടോടു കൂടിയാണ് ജോണ്‍ ബ്രിട്ടാസിനെതിരെ ശക്തിധരന്‍ രംഗത്ത് വന്നിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ജോണ്‍ ബ്രിട്ടാസ് ഗൂഡാലോചന നടത്തി എന്നതാണ് ജി ശക്തിധരന്റെ പോസ്റ്റിന്റെ കാതല്‍. വയോവൃദ്ധനായ ഉമ്മന്‍ചാണ്ടിയെ പാതാളത്തോളം താഴ്ത്താന്‍ അഭിഭാഷകരുടെ വന്‍ സന്നാഹവുമായി ഒരു ഭാഗത്തു കരുക്കള്‍ നീക്കിയ ടിവി യജമാനന്‍ ജോണ്‍ ബ്രിട്ടാസായിരുന്നു എന്ന് ജി ശക്തിധരന്‍ പറയുന്നു. എന്നാല്‍ അതേ ജോണ്‍ ബ്രിട്ടാസ് തന്നെ രാത്രി പന്ത്രണ്ടിനും അതിനുശേഷവും സോളാര്‍ പ്രതിയോട് നിരന്തരം സല്ലാപത്തില്‍ ഏര്‍പ്പെട്ടിരുന്നതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതായി അദ്ദേഹം ആരോപിക്കുന്നു.

വിവാദ നായികയുമായി പാതിരാ പ്രേമസല്ലാപം നടത്തി, സിബിഐയില്‍ ഉമ്മന്‍ചാണ്ടിയെ കാരാഗൃഹത്തിലേയ്ക്കയക്കാന്‍ തെളിവുകള്‍ക്കുള്ള നെട്ടോട്ടമോടിയിട്ട്, ഉമ്മന്‍ചാണ്ടിയുടെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നതായി നാട്യവും. ഇങ്ങനെ അഭിനയിക്കാന്‍ ഒരാള്‍ക്ക് ഒരേസമയം എങ്ങിനെ കഴിയുന്നു ജോണ്‍ ബ്രിട്ടാസ്, എന്ന് ശക്തിധരന്‍ ചോദിക്കുന്നു. ജോണ് ബ്രിട്ടാസിന്റെ ഹൃദയം എന്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്? എന്തുതരം തോലാണ് അതിന്റെ ആവരണം എന്നും ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button