Latest NewsNewsIndia

മൂന്ന് കുട്ടികളുടെ അമ്മയ്ക്ക് രണ്ട് കാമുകന്മാർ, രണ്ട് പേരെയും വിവാഹം കഴിക്കാൻ വാശി: കാമുകന്മാർ യുവതിയെ കൊലപ്പെടുത്തി

വഡോദര: രണ്ട് കാമുകന്മാർ ചേർന്ന് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. യുവതി വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന യുവതിക്ക് ഒരേസമയം രണ്ട് കാമുകന്മാർ ഉണ്ടായിരുന്നു. സംഭവത്തിൽ യുവതിയുടെ കാമുകന്മാരായ ഉദയ് ശുക്ല, അജയ് യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചമേലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

വഡോദരയ്ക്കടുത്തുള്ള നദിയിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ യുവതിയുടെ പേര് ചമേലി എന്നാണെന്നും, മൂന്ന് കുട്ടികളുടെ അമ്മയാണെന്നും കണ്ടെത്തി. വഡോദര സിറ്റി ക്രൈംബ്രാഞ്ചിന്റെയും ഛാനി പോലീസിന്റെയും വിവിധ സംഘങ്ങൾ ഈ കേസിൽ ഒരുമിച്ച് പ്രവർത്തിച്ച് പ്രതികളിലേക്ക് എത്തി. ഇതിനിടെയാണ് റനൗലി ബസ് സ്റ്റാൻഡിന് സമീപമാണ് യുവതി താമസിച്ചിരുന്നത്.

Also Read:ക്ഷേത്രത്തിൽ കാണിക്കയിടാൻ പോയ ബസ് കണ്ടക്ടറെ തെരുവുനായ കടിച്ചു; സർവീസ് മുടങ്ങിയ ബസിന് ആർ.ടി.ഒയുടെ 7500 രൂപ പിഴ

അജയ് യാദവ് എന്ന യുവാവിനൊപ്പമായിരുന്നു ചമേലി താമസിച്ചിരുന്നത്. ഡിസംബർ മുതൽ ഇരുവരും ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. ഗ്രാമത്തിൽ നിന്ന് വിവാഹാലോചന വന്ന് ചമേലി തന്റെ ഗ്രാമത്തിലേക്ക് പോയി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ചമേലി കാമുകൻ അജയ് യാദവിന്റെ സുഹൃത്ത് ഉദയ് ശുക്ലയുമായി ബന്ധപ്പെടുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. ഇരുവരും തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നു. ഉദയ് വിവാഹിതനായിരുന്നു, ചമേലി വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്താൻ തുടങ്ങി. ഇതുമൂലം ഉദയും വല്ലാതെ അസ്വസ്ഥനാകുകയും തന്റെ ഭാര്യയെ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു.

ഉദയ് തന്റെ സുഹൃത്ത് അജയനോട് കഥ മുഴുവൻ പറഞ്ഞു. തന്നെ ചതിച്ച ചമേലിയെ കൊലപ്പെടുത്താൻ അജയ് തീരുമാനിച്ചു. തനിക്ക് ശല്യം ആയി മാറിയ ചമേലിയെ ഇല്ലാതാക്കാൻ ഉദയും തീരുമാനമെടുത്തത്. തുടർന്ന് ചമേലിയെ കൊല്ലാൻ ഇരുവരും പദ്ധതി തയ്യാറാക്കി. ഇതിനായി വാലന്റൈൻസ് ദിനം തിരഞ്ഞെടുത്തു. ഉദയ് ശുക്ല ചമേലിയെ ബൈക്കിൽ കയറ്റി പദ്മാല ഗ്രാമത്തിലെ മിനി നദിയിലേക്ക് കൊണ്ടുപോയി. അവിടെ അജയ് അവനെ കാത്തിരിക്കുകയായിരുന്നു. ഇരുവരും ചേർന്ന് ചമേലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിൽ നിന്ന് താഴേക്ക് എറിഞ്ഞു. വിശദമായ അന്വേഷണത്തിനൊടുവിൽ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button