Latest NewsNewsInternational

കൃത്യസമയത്ത് നിസ്‌കരിച്ചില്ല: കറാച്ചിയിൽ ഉറങ്ങിക്കിടന്ന മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി പിതാവ്

ഇസ്ലാമാബാദ്: കറാച്ചി നിവാസികളെ ഞെട്ടിച്ച് ദാരുണസംഭവം. കൃത്യസമയത്ത് നിസ്കരിക്കാത്തതിന് മകനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്. പാകിസ്താനിലെ കറാച്ചിയിലെ ഗുലിസ്ഥാൻ ഇ ജോഹർ മേഖലയിലാണ് സംഭവം. ഹാജി സയീദ് അഹമ്മദ് എന്നയാളാണ് സ്വന്തം മകനായ മുഹമ്മദ് സൊഹൈലിനെ കൊലപ്പെടുത്തിയത്. 24 കാരനായ മുഹമ്മദ് സൊഹൈൽ ആണ് പ്രാർത്ഥന നടത്താത്തതിന് സ്വന്തം പിതാവിനാൽ ക്രൂരമായി കൊല്ലപ്പെട്ടത്.

ഗുലിസ്ഥാൻ-ഇ-ജോഹർ ഏരിയയിലെ ബ്ലോക്ക് 11-ൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ഹാജി മുഹമ്മദ് സയീദ് എന്ന പിതാവ് ഫജർ നമസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മകൻ ഉറങ്ങുന്നത് കണ്ടത്. യാതൊരു മുന്നറിയിപ്പും കൂടാതെ സയീദ് സൊഹൈലിനെ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. കൃത്യസമയത്ത് പ്രാർത്ഥന നടത്തണമെന്ന് സൊഹൈൽ ഉൾപ്പെടെയുള്ള മക്കളോട് താൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി പ്രതി അവകാശപ്പെട്ടു.

എന്നാൽ, മകൻ തന്റെ വാക്കുകൾ അവഗണിച്ചുവെന്നും കൃത്യസമയത്ത് നിസ്കരിക്കാൻ തയ്യാറായില്ലെന്നും ഇയാൾ പറയുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മറ്റ് കുടുംബാഗങ്ങൾ ആണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസെത്തിയപ്പോഴേക്കും യുവാവ് കൊല്ലപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പോലീസ് പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ചുറ്റികയും കത്തിയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി. കൊലപാതകക്കുറ്റം ചുമത്തി പിതാവിനെതിരെ ഷഹ്‌റ-ഇ-ഫൈസൽ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button