Latest NewsNewsInternational

റഷ്യ-ഉക്രൈൻ യുദ്ധത്തിന് ഒരു വർഷം: രാജ്യം വീണ്ടും കെട്ടിപ്പെടുത്തുമെന്ന് സെലെൻസ്കി, ആണവായുധ ശേഖരത്തെക്കുറിച്ച് പുടിനും

ന്യൂഡൽഹി: 2022 ഫെബ്രുവരി 24 ന് ആണ് ഉക്രൈനെ ഭീതിയിലാഴ്ത്തി റഷ്യ യുദ്ധം ആരംഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കൊച്ചുരാജ്യമായ ഉക്രൈനിൽ തന്റെ പൂർണ്ണമായ അധിനിവേശം ആരംഭിച്ചതിന്റെ ഒന്നാം വാർഷികമാണിന്ന്. ഒന്നാം വർഷത്തിൽ, തങ്ങളുടെ രാജ്യത്തെ പുനർനിർമിക്കാൻ കഴിയുമെന്നും അതിനായുള്ള ശ്രമങ്ങളാണെന്നുമാണ് ഉക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി പറയുന്നത്. പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും നിരവധി ഭവനരഹിതരാക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയിറക്കുകയും വ്യാപകമായ രക്തച്ചൊരിച്ചിലും അക്രമവും കൊണ്ട് നഗരങ്ങളെ നാശത്തിലേക്ക് താഴ്ത്തുകയും ചെയ്ത യുദ്ധം ഭയാനകമായ നാശനഷ്ടങ്ങൾ വരുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യയെ സംബന്ധിച്ചിടത്തോളം ഇത് ധീരമായ ആരോപണങ്ങളുടെയും ബോംബാക്രമണങ്ങളുടെയും അപമാനകരമായ പിൻവാങ്ങലുകളുടെയും ഉപരോധങ്ങളുടെയും ഒരു വർഷമാണ്. ദിവസങ്ങൾക്കുള്ളിൽ ഉക്രേനിയൻ ചെറുത്തുനിൽപ്പ് തകരുമെന്ന് പല വിശകലന വിദഗ്ധരും പ്രതീക്ഷിച്ചപ്പോൾ, കീവ് ശക്തമായ ചെറുത്തുനിൽപ്പും അതിശയിപ്പിക്കുന്ന പ്രത്യാക്രമണങ്ങളും കൊണ്ട് റഷ്യയുടെ ആത്മവിശ്വാസം അമ്പേ ഇല്ലാതാക്കി. മോസ്‌കോയെ നാണംകെടുത്തിയ ശക്തമായ പ്രതിരോധവും സൈനിക പിഴവുകളും പുടിന്റെ പ്രതീക്ഷകൾ തകർത്തു.

യുദ്ധം ഇന്ന് ഒരു വർഷം തികയുമ്പോൾ, റഷ്യ ഒരു വലിയ ആക്രമണം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനിടെ, രക്തരൂക്ഷിതമായ ശീതകാല ആക്രമണത്തിന് ശേഷം വെറുംകൈയോടെ പുടിൻ ആണവശക്തികളെ വർദ്ധിപ്പിക്കാനുള്ള സാധ്യത ഉയർത്തി. ഉക്രെയിനിന്റെ കിഴക്കൻ വ്യാവസായിക ഹൃദയഭൂമിയായ ഡോൺബാസ് മുഴുവൻ പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ റഷ്യ അടുത്തിടെ ശക്തമാക്കി. അധിനിവേശ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത യുദ്ധ ടാങ്കുകളും മറ്റ് പുതിയ ആയുധങ്ങളും കാത്തിരിക്കുകയാണ് ഉക്രെയ്ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button