Latest NewsNewsIndia

കല്യാണം കഴിച്ച മകൾക്ക് അവിഹിത ബന്ധം; മകളുടെ കഴുത്തറുത്ത് അച്ഛൻ, നടുങ്ങി നാട്

നന്ദ്യാൽ: വിവാഹം കഴിപ്പിച്ചയച്ച മകൾക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് സ്വന്തം മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്. ആന്ധ്രാ പ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഭർത്താവിനോട് വഴക്കുണ്ടാക്കി വീട്ടിൽ നിന്നിറങ്ങി വന്ന യുവതിയെ ആണ് പിതാവ് നിഷ്കരുണം കൊലപ്പെടുത്തിയത്. ഫെബ്രുവരി 10 ന് പനയം മണ്ഡലത്തിലെ അലമുരു ഗ്രാമത്തിലാണ് സംഭവം. ദേവേന്ദർ റെഡ്ഡിയെന്ന ആളാണ് മകൾ പ്രസന്നയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

ശേഷം യുവതിയുടേ മൃതദേഹം വെട്ടിനുറുക്കി കാറിൽ കയറ്റി ഗിദ്ദല്ലൂർ-ഗജുലപള്ളി ഘട്ട് റോഡിൽ എത്തിച്ച് ശരീരഭാഗങ്ങൾ ബോഗഡ താഴ്‌വരയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ദേവേന്ദ്ര റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവേന്ദ്ര റെഡ്ഡിക്ക് രണ്ട് പെൺമക്കളുണ്ട്. 21 വയസ്സുള്ള മൂത്ത മകൾ പ്രസന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെയാണ് കല്യാണം കഴിച്ചത്. എന്നിരുന്നാലും, ഹൈദരാബാദിൽ കുടുംബത്തോടൊപ്പം താമസിക്കുമ്പോൾ പ്രസന്നയ്ക്ക് മറ്റൊരു പ്രണയ ബന്ധമുണ്ടായി.

അങ്ങനെ ഭർത്താവുമായി പ്രസന്ന വഴക്കാകുകയും തുടർന്ന് അവളുടെ പ്രസന്ന വീട്ടിലേക്ക് തിരിച്ച് വരികയുമായിരുന്നു. പ്രസന്ന ഭർത്താവ് ജോലിക്ക് പോകുന്ന സമയത്ത് വീട് വിട്ട് കാമുകനൊപ്പം പല സ്ഥലങ്ങളിലും ചുറ്റുകയായിരുന്നു പതിവ്. ഒരു ദിവസം കാമുകനൊപ്പം റൂമെടുത്ത് താമസിക്കുന്നത് പ്രസന്നയുടെ ഭർത്താവിൻ്റെ കൂട്ടുകാരിൽ ഒരാൾ കണ്ടു. ഈ കൂട്ടുകാരൻ ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ വിവരം പെൺകുട്ടിയുടെ വീട്ടുകാരുമറിഞ്ഞു. പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും മകൾ ഇത് അവഗണിച്ചു. ഇതോടെയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചത്. ദേവേന്ദ്ര റെഡ്ഡിയും സുഹൃത്തുക്കളും ചേർന്നാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button