KeralaLatest NewsNews

ഡ്രൈവര്‍ വിനു രാസവസ്തു കലര്‍ത്തിയ ജ്യൂസ് നല്‍കി, കണ്ണിന് കാഴ്ചക്കുറവും, ഇടതുകാലിന് സ്വാധീനക്കുറവും: സരിത അവശനിലയില്‍

മുടി കൊഴിഞ്ഞതല്ല, ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി താന്‍ മൊട്ടയടിപ്പിച്ചതാണെന്ന് വിനു കുമാര്‍

തിരുവനന്തപുരം: സോളാര്‍ വിവാദ നായിക സരിത എസ് നായരെ അവശനിലയില്‍ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു. യാത്രയ്ക്കിടെ കരമനയിലെ ഒരു ജ്യൂസ് കടയില്‍ വച്ച് ഡ്രൈവര്‍ വിനു കുമാര്‍ രാസവസ്തു കലര്‍ത്തിയ ജ്യൂസ് നല്‍കിയെന്നും അത് കുടിച്ചതോടെ കണ്ണിന് കാഴ്ചക്കുറവും, ഇടതുകാലിന് സ്വാധീനക്കുറവും അനുഭവപ്പെട്ടെന്നുമാണ് സരിത ആരോപിക്കുന്നത്. വിഷം കൊടുത്തുകൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ചുള്ള കേസില്‍ സരിതയുടെ രക്ത സാംപിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. മുന്‍ ഡ്രൈവര്‍ വിനുകുമാറിന് എതിരെയാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. രക്ത സാമ്പിളുകള്‍, ഡല്‍ഹിയില്‍ നാഷണല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടിയില്‍ സാംപിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കും. ശാരീരികമായി അവശനിലയിലായ സരിത ഇപ്പോള്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലാണ്.

Read Also: രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഭീഷണിയാകുന്ന ഗവര്‍ണര്‍ പദവി എടുത്ത് മാറ്റണമെന്ന് സിപിഐ

അതേസമയം, കേസ് കെട്ടിചമച്ചതാണെന്നാണ് കേസില്‍ പ്രതിയായ വിനു കുമാര്‍ പറയുന്നത്. തൊഴില്‍ തട്ടിപ്പ് കേസില്‍ നിന്നും രക്ഷപ്പെടാനാണ് രോഗമെന്ന നാടകം സരിത കളിച്ചതെന്നാണ് വിനുമാറിന്റെ ആരോപണം. മുടി കൊഴിഞ്ഞതല്ല, ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി താന്‍ മൊട്ടയടിപ്പിച്ചതാണെന്ന് വിനു കുമാര്‍ പറഞ്ഞിരുന്നു. സരിതയുടെ രഹസ്യങ്ങള്‍ തനിക്കറിയാവുന്നതുകൊണ്ടാണ് കേസില്‍ പെടുത്താന്‍ ശ്രമിക്കുന്നത്. ന്യൂറോ സംബന്ധമായ അസുഖം മാത്രമാണ് സരിതയ്ക്കുള്ളതെന്നും വിനുകുമാര്‍ പറഞ്ഞു.

അതേസമയം, രാസവസ്തു കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞെന്നും സരിത പറയുന്നു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്നാണ് സരിത പറയുന്നത്. രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.

പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനു കുമാര്‍, സരിത നല്‍കിയ പീഡന പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button