Latest NewsIndiaNews

2024ലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകുക നരേന്ദ്ര മോദി തന്നെ, കച്ച് ഭൂകമ്പം പ്രവചിച്ച ജയപ്രകാശ്

ന്യൂഡല്‍ഹി : 2024ലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകുക നരേന്ദ്ര മോദി തന്നെയെന്ന് പ്രവചനം. 22 വര്‍ഷം മുമ്പ് 2001 ല്‍ കച്ചിലുണ്ടായ ഭീകരമായ ഭൂകമ്പം കൃത്യമായി പ്രവചിച്ച ജയപ്രകാശ് മദക് ആണ് വീണ്ടും പ്രവചനവുമായി രംഗത്ത് വന്നിരിക്കുന്നത്.

Read Also: കോടികളുടെ ആസ്തിയുള്ള വ്യവസായിയുടെ അനന്തരാവകാശം സംബന്ധിച്ച കേസ്: പുനർവിചാരണയ്ക്ക് ഉത്തരവിട്ട് കോടതി

സൗരാഷ്ട്രയിലെ അമ്റേലി ജില്ലയിലെ ലാലവ്ദാര്‍ സ്വദേശിയായ ഇദ്ദേഹം നിരവധി പ്രകൃതി ദുരന്തങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും കൃത്യമായി പ്രവചിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രത്തില്‍ ബി.എസ്.സി, എം.എസ്.സി, ബി.ഇ.ഡി, ബി.എ ബിരുദധാരിയായ ജയപ്രകാശ് ഹൈസ്‌കൂള്‍ അധ്യാപകനുമായിരുന്നു . ഇപ്പോള്‍ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് .

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് ഹാട്രിക് നേടാനാകുമോയെന്ന ചോദ്യത്തിന്, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും അതായത് എന്‍ഡിഎക്ക് ലഭിച്ച അത്രയും സീറ്റുകള്‍ 2024 ല്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് ജയപ്രകാശ് മദക് പറയുന്നത് . 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് വിജയിക്കും.തെരഞ്ഞെടുപ്പില്‍ 350 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ്, ബിഎസ്പി, ശിവസേന തുടങ്ങിയ പാര്‍ട്ടികളുടെ സീറ്റുകള്‍ കുറയാന്‍ സാധ്യതയുണ്ട്, ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button