KeralaLatest NewsNews

രോഗികളിൽ നിന്നും കൈക്കൂലി വാങ്ങി: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ വിജിലൻസിന്റെ പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ വിജിലൻസ് പിടിയിൽ. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശി, അനസ്തേഷ്യ ഡോക്ടർ വീണ വർഗീസ് എന്നിവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. പ്രദീപ് കുമാർ 3000/- രൂപയും വീണ 2000/- രൂപയുമാണ് കൈക്കൂലി വാങ്ങിയത്.

Read Also: ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി എസ്എഫ്‌ഐ പ്രവർത്തകർ: പ്രവർത്തനം തടസപ്പെടുത്തി

തൃശൂർ ജില്ലയിലെ, പാവറട്ടി പൂവത്തൂർ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഇക്കഴിഞ്ഞ തിങ്കളാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. തുടർന്ന് ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രദീപ് വർഗീസ് കോശിയെ സമീപിച്ചപ്പോൾ സർജറി നടത്തുന്നതിനായി ഡോക്ടർക്ക് 3000/- രൂപയും, അനസ്തേഷ്യ ഡോക്ടറായ വീണ വർഗീസിന് 2000/- രൂപയും കൈക്കൂലിയായി നൽകണമെന്ന് ഡോക്ടർ പ്രദീപ് വർഗീസ് കോശി പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരൻ ഈ വിവരം തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിംപോളിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണി ഒരുക്കി. ഹോസ്പിറ്റലിന് മുന്നിലുള്ള സ്വകാര്യ പ്രാക്ടീസ് ക്ലിനിക്ക് നടത്തുന്ന റൂമിൽ വച്ച് പരാതിക്കാരനിൽ നിന്നും ഡോക്ടർ വർഗീസ് കോശി 3000/- രൂപയും, തൊട്ടടുത്ത് തന്നെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർ വീണ വർഗീസ് 2000/- രൂപയും കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം ഇരുവരെയും കയ്യോടെ പിടികൂടുകയായിരുന്നു. രണ്ട് മാസങ്ങൾക്ക് മുമ്പ് പരാതിക്കാരന്റെ ഭാര്യയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവം നിർത്തുന്നത്തിലേക്കുള്ള ശസ്ത്രക്രിയയ്ക്ക് (PPS) വിധേയമാക്കിയ സമയത്ത് ഡോക്ടർ. പ്രദീപ് വർഗീസ് കോശി 3000/-രൂപയും, ഡോക്ടർ.വീണവർഗീസ് 2000/- രൂപയും പരാതിക്കാരനിൽ നിന്നും കൈക്കൂലിയായി വാങ്ങിയിരുന്നു. അറസ്റ്റിലായ പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

Read Also: നവകിരണം: വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button